x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാമ്പുകടിയേറ്റുള്ള മരണം: ഡിഎംഒമാരുടെ യോഗം ചേര്‍ന്നു


Published: April 25, 2026 07:24 AM IST | Updated: April 25, 2026 07:24 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍. മൂന്നുപേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.

മൂന്നു മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ചശേഷമാണ് പാമ്പുകടിയെന്നു സ്ഥിരീകരിച്ചത്. അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കുന്നതിന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കി.


ചൂട് കൂടിയതോടെ പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്‍റിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആന്‍റിവെനം സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ കോടാലിയില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും അതില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ ഉറക്കത്തിനിടയില്‍ മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കായംകുളത്ത് വിവാഹ സല്‍ക്കാരത്തിനിടെ പാമ്പുകടിയേറ്റ യുവതിയും മരണത്തിനു കീഴടങ്ങി.

Tags : Death due snakebite

Recent News

Corehub Up