x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാദ പരാമർശം: ബി. ഗോപാലകൃഷ്ണനെതിരായ പരാതി ‌കളക്ടർക്ക് കൈമാറിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


Published: March 22, 2026 05:53 PM IST | Updated: March 22, 2026 05:55 PM IST

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസംഗത്തിൽ നടപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗോപാലകൃഷ്ണനെതിരെ ലഭിച്ച പരാതികൾ കൂടുതൽ അന്വേഷണങ്ങൾക്കായി ജില്ലാ കളക്ടർക്ക് കൈമാറിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചു. പരാതിയിൽ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം.

ഗുരുവായൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി. ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. "അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും, ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തും" എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ . ഈ പരാമർശങ്ങൾ വർഗീയ വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മും കോൺഗ്രസും കമ്മീഷനെ സമീപിച്ചത്.

 

 

Tags : GopalaKrishnan BJP Latest News

Recent News

Corehub Up