കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) ഭേദഗതി ബില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമെന്നു കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതി.
ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍ജിഒകളുടെ വിദേശഫണ്ടുകളും ആസ്തികളും കേന്ദ്രസര്‍ക്കാരിനു കൈക്കലാക്കാന്‍ സാധിക്കുമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധവും സഭാസ്ഥാപനങ്ങളുടെയും പൗരസംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലുള്ള അനാവശ്യ ഇടപെടലുമാണെന്ന് സമിതി കുറ്റപ്പെടുത്തി.
മിഷനറിമാര്‍ വിദേശത്തു ജോലി ചെയ്ത് നാട്ടില്‍ എത്തിക്കുന്ന പണം ഉപയോഗിച്ചാണു രാജ്യത്ത് വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉയരുന്നത്. അത്തരം സ്ഥാപനങ്ങള്‍ക്കു തടയിടാനും പിടിച്ചെടുക്കാനുമുള്ള നീക്കത്തിലൂടെ സഭയെയും സംഘടനകളെയും രാഷ്ട്രീയമായി നിയന്ത്രിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
കത്തോലിക്ക കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ എന്നീ ഘടക സംഘടനകളുടെ സംയുക്തയോഗം ചേര്‍ന്നു സമരപരിപാടികൾ ആലോചിക്കാനും യോഗം തീരുമാനിച്ചു.
കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് എസ്.ആര്. ബൈജു, ജയ്മോന് തോട്ടുപുറം, ധര്‍മരാജ് പി., സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍പറമ്പില്‍, ജെസി അലക്സ്, ടെസി ബിജു, തോമസ് തുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags : FCRA Bill attack minorities KCF