തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണസംഘം. വിശദമായ ചോദ്യം ചെയ്യലിനായി പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എസ്ഐടി അപേക്ഷ സമർപ്പിച്ചു.
കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. വിശദമായ ചോദ്യം ചെയ്യലിലൂടെ പത്മകുമാറിൽ നിന്ന് സ്വർണക്കൊള്ളയിൽ പങ്കുള്ള ഉന്നതരെ കുറിച്ചു വിവരം ലഭിക്കുമെന്നാണ് എസ്ഐടി കരുതുന്നത്. പത്മകുമാറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ തുടരന്വേഷണത്തിൽ നിർണായകമാണെന്നാണ് വിലയിരുപത്മകുമാറിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ നടത്തിയ സാന്പത്തിക ഇടപാടുകളുടെയും ഭൂമി വാങ്ങിയതടക്കമുള്ള കാര്യങ്ങളുടെ യും രേഖകളാണ് അന്വേഷണസംഘം ശേഖരിച്ചത്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം, കസ്റ്റഡി കാലാവധി പൂർത്തിയായതിനെ ത്തുടർന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.
കൊല്ലം വിജിലൻസ് കോടതിയിലെത്തിച്ചപ്പോൾ വാസുവിനെതിരേ ബിജെപി പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റിയ കോടതി, റിമാൻഡ് കാലാവധി 14 ദിവസത്തേക്കു നീട്ടുകയും ചെയ്തു.
Tags : Gold theft: