x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവജാതശിശുക്കടത്ത് സംഘം കുടുങ്ങി; രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 28, 2026 12:01 PM IST | Updated: July 28, 2026 12:04 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്‍റെ പിടിയിലായത്. സംഘത്തിൽ നിന്ന് രക്ഷപെട്ട ആസാം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കുടുങ്ങിയത്.

ആസാം സ്വദേശിനിയായ യുവതിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ നൽകണമെന്നും ഇതിനായി മൂന്നു ലക്ഷം രൂപ നൽകാമെന്നും സംഘം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ചതിനെ തുടർന്ന് യുവതിയെ പ്രതികൾ മർദിച്ചു.

തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ വീട്ടിൽ ഗർഭിണികളായ മറ്റ് രണ്ടു സ്ത്രീകളെയും ഇവർ താമസിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags : NewbornTrafficking Bab Selling Police Case Arrest Erattupetta Kerala Police

Recent News

Corehub Up