x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടത് നയത്തിൽനിന്ന് പിണറായി സർക്കാർ വ്യതിചലിച്ചു; രൂക്ഷവിമർശനവുമായി പ്രകാശ് ബാബു


Published: May 8, 2026 12:46 PM IST | Updated: May 8, 2026 12:52 PM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനും പിണറായി സർക്കാരിനുമെതിരേ ആഞ്ഞടിച്ച് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു. ഇടത് നയത്തിൽനിന്ന് പിണറായി സർക്കാർ വ്യതിചലിച്ചെന്ന് അദ്ദേഹം പറഞ്ഞു

മുന്നണിയിൽ കൂടിയാലോചനയില്ലാതെ സർക്കാർ എടുത്ത തീരുമാനങ്ങൾ തിരിച്ചടിയായി. ഒരു സർക്കാരാകുമ്പോൾ അതിന്‍റെ സംവിധാനങ്ങൾക്ക് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതായിവരും. എന്നാൽ മുന്നണിയിൽ ചർച്ചചെയ്തിട്ടാണോ പല തീരുമാനങ്ങളും എടുത്തതെന്ന് ചർച്ചചെയ്യേണ്ടതാണ്.

മുന്നണിയിൽ വേണ്ടത്ര ചർച്ചചെയ്യാതെ ഒരു തീരുമാനം എടുത്ത് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിന് മുന്പ് പോയി ഒപ്പിട്ടു കൊടുത്തതാണ് പിഎം ശ്രീയിലെ പ്രശ്‌നം. അത് ചെയ്യാൻ പാടില്ല.

സർക്കാർ നിലപാടിൽ വ്യതിയാനം കണ്ടപ്പോൾ പല കാര്യങ്ങളിലും മാറ്റം വേണമെന്ന് സിപിഐ ആർജവത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുത്തേണ്ട സമയത്ത് തിരുത്താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : prakash babu CPIM

Recent News

Corehub Up