ന്യൂഡൽഹി: കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ടിവികെ അധികാരത്തിലെത്തിയതോടെ മന്ത്രിമാരുൾപ്പെടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഡിഎംകെ ഉന്നയിക്കുന്ന ആരോപണം.
പൊതുമരാമത്ത് മന്ത്രി ആദവ് അർജുന അടുത്തിടെ നടത്തിയ പരസ്യപ്രസ്താവനകൾ അന്വേഷണത്തെ ബാധിക്കുമെന്നും ഡിഎംകെ ആരോപിക്കുന്നു. കൂടാതെ ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും കാരുണ്യ നിയമനങ്ങളും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈമാസം പത്തിന് കരൂർ സന്ദർശിക്കുമെന്ന മാധ്യമറിപ്പോർട്ടുകളും ഹർജിക്കാർ കോടതിയിൽ
Tags : Karur tragedy Supreme Court plea