x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുളത്തിൽ നിന്ന് 11കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം

വെബ് ഡെസ്‌ക്
Published: July 7, 2026 03:55 AM IST | Updated: July 7, 2026 03:55 AM IST

പ്രതീകാത്മക ചിത്രം

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരുപുരിൽ 11കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടി അതിക്രൂരമായ പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്കാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വെള്ളത്തിൽ വീണ ശേഷമാണ് പെൺകുട്ടി മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പുറത്തുവന്നിട്ടുള്ളത്.

ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം മൂന്ന് പ്രതികൾ പിടിയിലായി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മാരകമായി പരിക്കേറ്റതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പെൺകുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയതിനാൽ കുളത്തിലേക്ക് എറിയുമ്പോൾ പെൺകുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ‌ അറിയിക്കുന്നത്.

Tags : west bengal pocso act kolkata crime news

Recent News

Corehub Up