ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇന്ന് വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നത്.
നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി നീട്ടിയത്. 2019 ലെ ദേവസ്വം ബോർഡിന്റെ നിലപാട് തിരുത്തിയാണ് വാദങ്ങൾ സമർപ്പിക്കുക. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്.
2018 സെപ്റ്റംബർ എട്ടിനാണ് യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിവന്നത്. പുനഃപരിശോധന ഹർജികൾ വന്നപ്പോൾ ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വിധിയെ അനുകൂലിച്ചിരുന്നു. യുവതീ പ്രവേശനത്തിനൊപ്പം നിന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെയായിരുന്നു ബോർഡിനും.
Tags : sabarimala women entry devaswom board supreme court