തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഡ്രീം ഫാർമേഴ്സ് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു ഹൈദരാബാദിൽ പോകാൻ അനുമതി. 15 വരെയാണ് ഷൂട്ടിംഗ്. നേരത്തേ അനുവദിച്ചിരുന്ന സമയം ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിക്കിട്ടാനായി കോടതിയിൽ അപേക്ഷ നൽകിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണ് സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.