അമ്പലപ്പുഴ: വണ്ടാനത്ത് യുവാവും യുവതിയും മരിച്ച വാഹനാപകടത്തിന് ഇടയാക്കിയത് ദേശീയ പാതക്കരികിലുള്ള അനധികൃത പാർക്കിംഗെന്ന് ആക്ഷേപം. വണ്ടാനത്ത് പെട്രോൾ പമ്പിന് സമീപമുള്ള ചില ഹോട്ടലുകൾ പുലർച്ചെ ഒന്ന് വരെയാണ് പ്രവർത്തിക്കുന്നത്.
ഇവിടെയെത്തുന്ന ഇരുചക്രവാഹനങ്ങൾ ഉൾപെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ദേശീയ പാതയ്ക്കരികിലും സർവീസ് റോഡിലുമായാണ് പാർക്ക് ചെയ്യുന്നത്.
ഇത്തരത്തിൽ അനധികൃത പാർക്കിംഗ് നടത്തിയതിന്റെ ഇരകളാണ് കഴിഞ്ഞ രാത്രിയിൽ മരണമടഞ്ഞ യുവതീ യുവാക്കൾ. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് ഇരുവരും മരിച്ചത്. ലോറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ കണ്ട് ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോളാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു
സമീപത്തെ പെട്രോൾ പമ്പിലുള്ള സിസിടിവി ദൃശ്യം പുന്നപ്ര പോലീസ് പരിശോധിച്ചു. ദേശീയപാതക്ക് സമാന്തരമായുള്ള പുതിയ സർവീസ് റോഡിലൂടെ വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നതും അപകടത്തിന് കാരണമാകുന്നുണ്
അർത്തുങ്കല്‍ അരീപറമ്പില് കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ(22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ്.ദാസ് (20) എന്നിവരാണ് ദേശീയപാതയില്‍ വണ്ടാനത്ത് പെട്രോൾ പമ്പിന് സമീപം അപകടത്തിൽ മരിച്ചത്.