ഏകദേശം അരനൂറ്റാണ്ടിനു മുമ്പ് ഞാൻ ഡൽഹിയിൽ താമസം തുടങ്ങിയതിനു ശേഷമാണ് പതിവായി ദീപിക പത്രം വായിക്കാൻ തുടങ്ങിയത്. ഡൽഹി റഫി മാർഗിലെ ഐഎൻഎസ് ബിൽഡിംഗിലാണ് എല്ലാ പ്രധാന പത്രങ്ങളുടെയും ഓഫീസുകൾ. അവിടെ ചെന്നാൽ ഏത് മലയാള പത്രവും വായിക്കാൻ കഴിയും. അങ്ങനെയാണ് ഞാൻ ദീപികയുടെ സഹയാത്രികനായത്. എല്ലാ ചിന്താ മണ്ഡലങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മതേതര ആധുനിക സമൂഹമാണ് നമ്മുടേത്.
എന്നാൽ, നൂറ്റിനാൽപത് വർഷങ്ങൾക്കു മുമ്പ് അങ്ങനെയായിരുന്നില്ല. മലയാളി സമൂഹം ശൈശവ ദശയിലായിരുന്നു. ഇന്ന് സാമൂഹ്യനീതി മുതൽ സ്ത്രീശക്തീകരണം വരെ സർവ മേഖലകളിലും നമ്മൾ അതിശയകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച വിശുദ്ധ ചവറയച്ചന്റെ പ്രവർത്തനം ഇതിന് ഒരു കൈത്തിരി വെളിച്ചമായി ഭവിച്ചിട്ടുണ്ട്.
സംഘർഷഭരിതവും സ്വപ്നമയവുമായ മലയാളി ജീവിതത്തെ ഒരു നൂറ്റാണ്ടിലേറെക്കാലം പ്രചോദിപ്പിച്ച പത്രമാണ് ദീപിക. നൂറ്റിനാൽപതാം വാർഷികം ആഘോഷിക്കുന്ന ഈയവസരത്തിൽ ദീപികയ്ക്ക് ഞാൻ ഹൃദയപൂർവമായ ആശംസകൾ നേരുന്നു.
-എം. മുകുന്ദൻ
Tags : Satyaduthika celebrates