കേരളത്തിലെ മാധ്യമരംഗത്തെ മുത്തശ്ശിയാണ് ദീപിക. കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ദിനപത്രം. നസ്രാണി ദീപികയെന്നറിയപ്പെട്ടിരുന്ന അത് പിന്നീട് ദീപികയെന്ന പേരിലേക്ക് മറുകയായിരുന്നു.
സത്യസന്ധമായി മാത്രം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രം. പല മാധ്യമങ്ങളും ഇല്ലാതിരുന്ന കാലത്തും ഇംഗ്ലീഷില്‍ ദ ഹിന്ദുവും മലയാളത്തില്‍ ദീപികയുമാണ് വസ്തുതകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ, പക്ഷപാതമില്ലാതെ നല്ലരീതിയില്‍ ജനങ്ങളില്‍ എത്തിച്ചിരുന്നത്.
ആ ഒരു സത്പേരാണ് ദീപികയെ മറ്റെല്ലാ മലയാള മാധ്യമങ്ങളില്‍നിന്നു വേറിട്ടു നിര്‍ത്തുന്നത്. ആ മഹത്തായ പാരമ്പര്യം ദീപിക ഇന്നും തുടരുന്നുവെന്നു കരുതുന്നു. പക്ഷപാതമില്ലാതെ നാടിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും പ്രവര്‍ത്തിക്കാത്തവരെ തുറന്നു കാണിക്കുകയും ശക്തമായ സാമൂഹിക ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യേണ്ടവരാണ് മാധ്യമങ്ങള്‍. ദീപിക അതിന്റെ സ്ഥാപനം മുതല്‍ ഇക്കാര്യത്തിലൊരു മാതൃകയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദീപികയ്ക്ക് എല്ലാവിധ ആശംസകളും.
-ജി. സുധാകരന് മുന്‍ മന്ത്രി, അമ്പലപ്പുഴ നിയുക്ത എംഎൽഎ
Tags : Satyaduthika celebrates deepika@140