ജനങ്ങളുടെ പ്രശ്നങ്ങൾ അധികൃതർക്കും സർക്കാരിനും മുന്നിൽ എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ചാട്ടുളിപോലെ തുളച്ചുകയറുന്ന ദീപികയുടെ എഡിറ്റോറിയലുകൾ സമൂഹത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. കർഷകരുടെയും സാധാരണക്കാരുടെയും ജിഹ്വയായി മാറാൻ ദീപികയ്ക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്.
കുടിയേറ്റ കാലയളവിൽ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി മണ്ണിൽ പൊന്നു വിളയിച്ചവരാണ് ഇടുക്കിയിലെ കർഷകർ. അവരുടെ നൊന്പരങ്ങളും പ്രശ്നങ്ങളും അടുത്തറിഞ്ഞ വ്യക്തിയാണ് ഞാൻ.
ചുരുളി, കീരിത്തോട് പ്രദേശങ്ങളിൽ കുടിയിറക്ക് നടന്നപ്പോൾ ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ദീപിക മുൻപന്തിയിലുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ ജില്ലയിലെ ഭൂപ്രശ്നങ്ങളും കാർഷികമേഖലയിലെ പ്രതിസന്ധിയുമെല്ലാം പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കാൻ ദീപിക നടത്തുന്ന ശ്രമം അഭിനന്ദനീയമാണ്. ശതോത്തര റൂബി ജൂബിലി നിറവിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
-എം.എം. മണി (മുൻ വൈദ്യുതി മന്ത്രി)
Tags : Satyaduthika celebrates deepika@140