ഇന്നത്തെപ്പോലെ ആശയവിനിമയ സാധ്യതകളാൽ സമ്പന്നമല്ലാതിരുന്ന ഒരു ഭൂതകാലത്തിൽ, മലയാളിയുടെ പൊതുജീവിതത്തിൽ ദീപിക ചെലുത്തിയ സ്വാധീനം കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുകയില്ല. സൂക്ഷ്മമാണ് തലമുറകൾക്കു മേലുണ്ടായ സ്വാധീനം. നൂറ്റി നാല്പതു വർഷങ്ങൾക്കു മുമ്പുള്ള കേരളത്തോടാണ് ദീപിക സംസാരിക്കാൻ തുടങ്ങിയത്. ഐക്യകേരളം രൂപപ്പെടുന്നതിനും ആറേഴു ദശബ്ദങ്ങൾക്കു മുമ്പ്. അക്ഷരത്തിന്റെ ശക്തിയും സ്വാധീനവും മലയാളി തിരിച്ചറിയാൻ തുടങ്ങിയത് ദീപികയോടൊപ്പം. കോട്ടയം പിൽക്കാലത്ത് അക്ഷര നഗരിയായി പരിണമിച്ചതിന്റെ മുഖ്യകാരണവും ദീപിക തന്നെ.
മലയാളത്തിലെ പ്രസിദ്ധരായിത്തിർന്ന ഒട്ടനേകം എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കും ദീപിക കളരിയായി. സമൂഹത്തിന്റെ ഉത്കർഷത്തിലുള്ള വിശ്വാസം, പ്രതിഭകളെ അംഗീകരിക്കാനുള്ള മനസ്, മതനിരപേക്ഷമായ നിലപാടുകൾ, ജീവിതപ്രതിസന്ധികളോടുള്ള സമീപനത്തിലെ മാനവികത, സേവനത്തിലെ ആത്മീയത എന്നീ മൂല്യങ്ങളിൽ വേറിട്ടു നിൽക്കുന്ന ദീപികയ്ക്ക് ചരിത്ര പഥത്തിലൂടെ ഇനിയുള്ള ദീർഘയാത്രയ്ക്ക് ആശംസകൾ.
- കെ. ജയകുമാർമുൻ ചീഫ് സെക്രട്ടറി, തിരുവിതാംകൂർ
ദേവസ്വം ബോർഡ് പ്രസിഡന്റ്
Tags : Satyaduthika celebrates