x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിശീലനവും ഡെപ്യൂട്ടി സൂപ്രണ്ട് നിയമനവും അനിവാര്യം


Published: July 27, 2026 01:39 AM IST | Updated: July 27, 2026 01:39 AM IST

പ്രതീകാത്മക ചിത്രം

കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ കുറ്റമറ്റതും കാര്യക്ഷമവും ആക്കുന്നതിന് പരീക്ഷാ സെന്‍ററുകളിൽ ചീഫ് സൂപ്രണ്ടുമാർക്കൊപ്പം ഡെപ്യൂട്ടി സൂപ്രണ്ടുമാരെ നിയമിക്കാൻ കെപിഎസ്‌സി തയാറാകണം.

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചുമതല അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളെ ചീഫ് സൂപ്രണ്ടായും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള അധ്യാപകരെ ഡെപ്യൂട്ടി സൂപ്രണ്ടുമാരായും നിയമിച്ചാണ് നടത്തുന്നത്.

കഴിഞ്ഞദിവസം ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് പരീക്ഷകളുടെ ചോദ്യപേപ്പർ ആലപ്പുഴയിലെ മുഹമ്മ എൽപിഎസിൽ കവർ മാറി പൊട്ടിച്ചതിനാൽ ചോദ്യങ്ങൾ പുറത്തായതിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കിയിരുന്നു.

അതീവ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടെ ചെയ്യേണ്ട ജോലി അശ്രദ്ധയോടെ കൈകാര്യം ചെയ്തു മൂന്നര കോടിയോളം രൂപ പിഎസ്‌സിക്കു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയവരിൽനിന്നു പണമീടാക്കണം. കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണ്.

1. പിഎസ്‌സി പരീക്ഷകൾ കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് ചീഫ് സൂപ്രണ്ടുമാർക്ക് ഒപ്പം ഡെപ്യൂട്ടി സൂപ്രണ്ടിനെ നിയമിക്കണം.

2. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ്, ഓഫീസ് സ്റ്റാഫ് എന്നിവർക്ക് പരീക്ഷകൾക്ക് മുന്നോടിയായി പരിശീലനം നൽകണം.

3. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷകളുടെ നടത്തിപ്പിനായി പിഎസ്‌സി പ്രതിനിധികളെ നിയമിക്കണം.

4. പിഎസ്‌സി അംഗങ്ങൾക്ക് ജില്ലകളിലെ പരീക്ഷകളുടെ ചുമതല വീതിച്ചു നൽകണം. ചെറിയ ജില്ലകളിൽ ഓരോ പിഎസ്‌സി അംഗത്തിനും വലിയ ജില്ലകളിൽ ഒന്നിലധികം അംഗങ്ങൾക്കും ചുമതല നൽകണം.

5. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും സുരക്ഷാ ജീവനക്കാരെ നിയമിക്കണം.

6. മതിയായ യാത്രാ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്കു യാത്രാസൗകര്യം ലഭ്യമാക്കണം. 7 പിഎസ്‌സിയെ രാഷ്‌ട്രീയ ഇടപെടലുകളില്ലാത്ത സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ അനുവദിക്കുക.

- റോയി വർഗീസ് ഇലവുങ്കൽ

Tags :

Recent News

Corehub Up