പൈങ്കുനി ഉത്സവത്തിനു സമാപനമായി
Monday, April 22, 2024 6:09 AM IST
തിരുവനന്തപുരം: ശംഖുംമുഖത്തു നടന്ന ഭക്തിനിര്‍ഭരമായ ആറാട്ടോടെ ഈ വര്‍ഷത്തെ പൈങ്കുനി ഉത്സവത്തിനു സമാപനമായി. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കറുപ്പ് ദര്‍ശനവും തുടര്‍ന്നു നിര്‍മാല്യവും നടത്തി. വൈകുന്നേരം അഞ്ചോടെ ആറാട്ട് ചടങ്ങുകള്‍ക്ക് ആരംഭമായി.

ദീപാരധനയ്ക്കു ശേഷം ഗരുഡ വാഹനത്തില്‍ പദ്മനാഭസ്വാമിയെയും നരസിംഹ മൂര്‍ത്തിയെയും തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയ്ക്കു ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ ഉടവാളേന്തി അകമ്പടി സേവിച്ചു. സായുധ പോലീസും കരസേനയുടെ മദ്രാസ് ബ്രിഗേഡും ആചാര ബഹുമതി നല്‍കി. വേല്‍ക്കാര്‍‌, കുന്തക്കാര്‍, വാളേന്തിയവര്‍‌, പട്ടമേന്തിയ ബാലന്മാര്‍‌, പോലീസിന്‍റെ ബാന്‍ഡ് സംഘം തുടങ്ങിയവര്‍ ഘോഷയാത്രയ്ക്കു മുമ്പേ നടന്നു.

വള്ളക്കടവില്‍നിന്ന് വിമാനത്താവളത്തിന് അകത്തുകൂടിയാണ് ഘോഷയാത്ര ശംഖുംമുഖത്ത് എത്തിയത്. എഴുന്നള്ളത് കാണാന്‍ കോട്ടയ്ക്കകത്തും ആറാട്ട് വഴിയിലും നൂറുകണക്കിനു ഭക്തര്‍ തടിച്ചുകൂടി. തീരദേശത്തെ കല്‍മണ്ഡപത്തില്‍ ഇറക്കിവച്ച വിഗ്രഹങ്ങളെ ചടങ്ങുകള്‍ക്കു ശേഷം സമുദ്രത്തിലാറാടിച്ചു.

തന്ത്രി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാടിന്‍റെയും പെരിയനമ്പി കെ. രാജേന്ദ്ര അരിമണിത്തായ, പഞ്ചഗവ്യത്തുനമ്പി തളിയില്‍ വാരിക്കാട് നാരായണന്‍ വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആറട്ടുചടങ്ങുകള്‍ നടന്നത്. പ്രസാദം വിതരണത്തിനുശേഷം എഴുന്നളളത്ത് രാത്രി ക്ഷേത്രത്തില്‍ തിരികെ എത്തി. തുടര്‍ന്നു ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ശ്രീബലിയും കൊടിയിറക്കവും നടന്നു.