ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ടവോട്ട്: നടപടികൾ സ്വീകരിക്കാൻ കോടതി ഉത്തരവ് :അടൂർ പ്രകാശ്
Thursday, April 25, 2024 6:25 AM IST
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ 1,61,237 ഇരട്ടവോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഇരട്ടവോട്ടുകൾ രേഖപ്പെടുത്തുന്നത് തടയാൻ കോടതി ഉത്തരവിട്ടെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് പത്രസമ്മേളനത്തിൽ അറിയിച്ചു.

മണ്ഡലത്തിലെ ആദ്യഘട്ട വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇത്തരത്തിൽ ഇരട്ടവോട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടൂർ പ്രകാശ് നിയമ നടപടികൾ സ്വീകരിച്ചിരുന്നു. മുഖ്യ വരണാധികാരിക്കു തെളിവ് സഹിതം പരാതിയും നൽകിയിരുന്നു. എന്നാൽ ആറ്റിങ്ങലിൽ 500 ൽ താഴെ മാത്രമേ ഇരട്ടവോട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ മറുപടി.

വിഷയത്തിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അടൂർ പ്രകാശ് ഹൈക്കോടതിയെ സമീപ്പിക്കുകയായിരുന്നു. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, സിഇഒ കേരള, ഇആർഒ ആറ്റിങ്ങൽ എന്നിവർക്കു കോടതി നൽകിയിട്ടുള്ള ഉത്തരവിൽ ഒരാൾ ഒരു വോട്ടുമാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണെമെന്നാണ്.

കൂടാതെ ഇരട്ടവോട്ടുകൾ, ദീർഘകാലമായി സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ തുടങ്ങിയവരുടെ ലിസ്റ്റ് തയാറാക്കി സ്ഥാനാർഥികൾക്കു നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നതായി അടൂർ പ്രകാശ് അറിയിച്ചു. കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.