മലയോര ഹൈവേയ്ക്ക് പണം അനുവദിക്കാത്തതിൽ പ്രതിഷേധം
Sunday, April 14, 2024 7:00 AM IST
കാറ്റാംകവല:മലയോര ഹൈവേയിൽ ഉൾപ്പെട്ട കാറ്റാംകവല, മരുതോം ഭാഗങ്ങളിലെ മൂന്ന് കിലോമീറ്റർ ഭാഗത്തിന്‍റെ നവീകരണത്തിന് വനഭൂമി വിട്ടുകിട്ടിയിട്ടും റോഡ് നിർമാണത്തിന് പണം അനുവദിക്കാത്ത സർക്കാർ നിലപാടിൽ ദേശീയ കർഷകരക്ഷാസമിതി യോഗം പ്രതിഷേധിച്ചു.
ഈ ഭാഗത്തെ ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.

ഇതിൽ പ്രതിഷേധിച്ച് ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ പൊതുജനങ്ങളെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആലോചിക്കുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്‍റ് ജയ്സൺ മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. ബേബി വെട്ടുകല്ലേൽ, തോമസ് ചാക്കോ, ജോസഫ് നെല്ലിവീട്ടിൽ, സണ്ണി പുതനപ്ര, രാജൻ എന്നിവർ പ്രസംഗിച്ചു.