കൊ ല്ലം - ചെങ്കോ ട്ട റെയിൽ പാതയിൽ ഇലക്ട്രിക് ലോക്കോ ഓടിക്കുന്നതിന് വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും
Wednesday, April 24, 2024 5:08 AM IST
കൊട്ടാരക്കര: പൂർണമായി വൈദ്യുതീകരിക്കപ്പെട്ട കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ ഇലക്ട്രിക് ലോക്കോ ഓടിക്കുന്നതിനാവശ്യമായ വൈദ്യുതി എത്രയും വേഗം ലഭ്യമാക്കാനാവശ്യമായ നടപടി കൾ ത്വരിതപ്പെടുത്തുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

കൊല്ലം - ചെങ്കോട്ട റയിൽപ്പാതയിൽ പുനലൂർ ട്രാക് സബ് സ്റ്റേഷനിൽ അണ്ടർ ഗ്രൗണ്ട് കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിൽ വരുന്ന കാലതാമസം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ കൊട്ടാരക്കര വൈദ്യുതി ഭവനിൽ എത്തിയ കൊല്ലം - ചെങ്കോട്ട റെയിൽവേ പാസ ഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കാണ് കെ എസ് ഇ ബി അധികൃതർ ഈ ഉറപ്പ് നൽകിയത്. പുനലൂർ തൊളിക്കോട് കെ എസ് ഇ ബി സബ്സ്റ്റേഷനിൽ നിന്ന് പുനലൂർ റെയിൽവെ സ്റ്റേഷനിലുള്ള വൈദ്യുത ട്രാക്ക്ഷൻ സബ് സ്റ്റേഷനിലേക്ക് റ്റൂ ഫെയ്സ് വൈദ്യുതി ലഭ്യമാക്കുന്ന നിർമാണ പ്രതിസന്ധികൾ ഉടൻ തന്നെ പരിഹരിക്കുമെന്ന് കൊട്ടാരക്കര കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

കൊല്ലം - ചെങ്കോട്ട വിരുദൂനഗർ പാതയിലെ മറ്റെല്ലാ ട്രാക്ഷൻ സബ് സ്റ്റേഷനുകളിലും വൈദ്യുതി എത്തിയിട്ടും ഒന്നര വർഷ ം മുമ്പ് നിർമാണം പൂർത്തീകരിച്ചിട്ടുള്ള പുനലൂർ ട്രാക്ഷൻ സബ് സ്റ്റേഷനിൽ വൈദ്യുതി നൽകിയിട്ടില്ല.

ഇവിടേക്ക് വൈദ്യുതി എത്തിക്കുന്ന തിന് റയിൽവേ കെ എസ് ഈ ബി യ്ക്ക് 28.75 കോടി രൂപ മുൻകൂറായി നൽകിയിട്ടും കെ എസ് ഇബി യുടെ ഭാഗത്തു നിന്നും ഇക്കാര്യ ത്തിൽ അലംഭാവവും മെല്ലെപ്പോക്കും തുടരുന്ന തായി വ്യാപക പരാതി ഉയർന്നിരുന്നു. നിലവിൽ പെരിനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഈ റൂട്ടിൽ ഇലക്ട്രിക് ലോക്കോകൾ ഓടുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര വൈദ്യുതി ഭവനിൽ ട്രാൻസ്മിഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചന്ദ്രൻ വിളിച്ചു കൂട്ടിയ യോഗത്തി ൽ കെ എസ് ഈ ബി യുടെ ഭാഗത്തു നിന്നും പുനലൂർ - കൊട്ടാര ക്കര ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർമാർ ബന്ധപ്പെട്ട അസിസ്റ്റന്‍റ് എൻജിനീയർമാർ എന്നിവരും കൊല്ലം - ചെങ്കോട്ട റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനെ പ്രതിനീധീകരിച്ച് സംഘടനയുടെ രക്ഷാധികാരി എൻ.ബി. രാജഗോപാൽ, പ്രസിഡന്‍റ് അഡ്വ. എൻ. ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.

വൈദ്യുതികരണവുമായി ബന്ധപ്പെട്ട് ദീർഘനാളായി പ്രതിസന്ധിയിലായിരുന്ന ട്രാക്ഷൻ സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്ന പ്രവൃത്തിക്ക് ഗതിവേഗം കൂട്ടണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നിരന്തരം ആവശ്യമുന്നയിച്ചു വന്നിരുന്നതാണ്.

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട നിയന്ത്രണങ്ങളല്ലാതെ ഈ പ്രവർത്തിക്ക് നിലവിൽ യാതൊരു വിധ തടസങ്ങളുമില്ലെന്ന് ഡപ്യൂട്ടി ചീഫ് എൻജിനീയർ വ്യക്തമാക്കി.

പുനലൂർ ട്രാക് സബ് സ്റ്റേഷനിൽ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് കൊല്ലം - ചെങ്കോട്ട റൂട്ടിൽ മെമു ട്രെയിനുകളടക്കം പുതിയ സർവീസുകൾ ഓടിക്കാനാവു പാസഞ്ചേഴ്സ് അസോസിയനും അറിയിച്ചു.