കൊ ല്ലത്ത് പോ ളിംഗിൽ വലിയ ആവേശം
Friday, April 26, 2024 11:02 PM IST
എസ്.ആർ. സുധീർ കുമാർ

കൊല്ലം: മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ തുടക്കം മുതൽ ഒടുക്കം വരെ അത്യാവേശം. പോളിംഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറുകളിൽ വോട്ടർമാരുടെ വൻ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്.

പലയിടത്തും രാവിലെ 6.30 മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് രാവിലെ കൂടുതലായി എത്തിയത്. എന്നാൽ പല ബൂത്തുകളിലും വോട്ടിംഗ് മന്ദഗതിയിലാണ് പുരോഗമിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം യന്ത്രത്തിൽ ബീപ് ശബ്ദം കേൾക്കാൻ വൈകിയതാണ് പോളിംഗ് ഇഴഞ്ഞ് നീങ്ങാൻ കാരണമായത്. ഇത് കാരണം പലയിടത്തും അനിയന്ത്രിതമായ തിരക്ക് ദൃശ്യമായി.

വെയിൽ കനക്കും മുമ്പ് വോട്ട് ചെയ്ത് മടങ്ങാനുള്ള തിരക്കിലാണ് എല്ലായിടത്തും വോട്ടർമാർ രാവിലെ മുതൽ കൂട്ടത്തോടെ എത്തിയത്. കൊല്ലത്തെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. തീരദേശ മേഖലയിലും കിഴക്കൻ മലയോര മേഖലയിലും മിക്കയിടത്തും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും മധ്യേ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്ക് കാര്യമായി അനുഭവപ്പെട്ടില്ല. കടുത്ത ചൂടു കാരണമാണ് ഈ സമയത്ത് വോട്ടർമാർ എത്താഞ്ഞതെന്ന് കരുതുന്നു.

വൈകുന്നേരം നാലോടെ സ്ത്രീകൾ അടക്കമുള്ളവർ ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചെയ്യാൻ എത്തി. അഞ്ചിന് വെയിലിന് നേരിയ ശമനം വന്നതോടെ വീണ്ടും ബൂത്തുകളിൽ തിരക്ക് വർധിച്ചു. മിക്കയിടത്തും നീണ്ട ക്യൂ രൂപപ്പെട്ടു. തീരദേശ മേഖലയിലായിരുന്നു വൈകുന്നേരം സ്ത്രീകൾ അടക്കമുള്ളവരുടെ വൻ തിരക്ക് ഉണ്ടായത്.

പോളിംഗ് സമയം അവസാനിച്ച ആറിനും തീരദേശ മേഖലയിലും കിഴക്കൻ മേഖലയിലും മറ്റിടങ്ങളിലും ബൂത്തുകളിൽ നൂറോളം പേർ വരെ വോട്ട് ചെയ്യാൻ കാത്ത് നിൽപ്പുണ്ടായിരുന്നു. ഒടുവിൽ ബൂത്തുകളുടെ ഗേറ്റ് അടച്ച ശേഷം ക്യൂവിൽ നിന്നവർക്ക് എല്ലാം ഉദ്യോഗസ്ഥർ സ്ലിപ്പ് നൽകി. വൈകുന്നേരം ആറു വരെ ക്യൂവിൽ ഉണ്ടായിരുന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകിയ ശേഷമാണ് പോളിംഗ് നടപടികൾ അവസാനിച്ചത്.