വോ ട്ടിംഗ് മെഷീനുകൾ പിണങ്ങി; പലേടത്തും വോ ട്ടിംഗ് തുടങ്ങാൻ വൈകി
Friday, April 26, 2024 11:02 PM IST
ചാത്തന്നൂർ: ലോക്സസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇതുമൂലം പൗരപ്രമുഖർ ഉൾപ്പെടെയുള്ളവർക്ക് ദീർഘനേരം ക്യൂവിൽ നിൽക്കേണ്ടിവന്നു. മീനാട് എൽപിഎസിലെ 58-ാം ബൂത്തിൽ രാവിലെ ഏഴരയോടെ വോട്ട് ചെയ്യാനെത്തിയ ബി ജെ പി ജില്ലാ പ്രസിഡന്‍റ് ബി. ബി. ഗോപകുമാറിന് ഒരു മണിക്കൂറിലധികം ഊഴം കാത്ത് ക്യൂവിൽ നിൽക്കേണ്ടി വന്നു. ജി.എസ് ജയലാൽ എം എൽ എ വോട്ട് ചെയ്യാൻ എത്തിയ കല്ലുവാതുക്കൽ എൽ പി സ്കൂളിലെ 134-ാം ബൂത്തിൽ അദ്ദേഹത്തിനും ഒരു മണിക്കൂറിലേറെ നേരം കാത്തു നിൽക്കേണ്ടി വന്നു. ഇതായിരുന്നു പല ബൂത്തുകളിലെയും അവസ്ഥ.

പോളിംഗ് തുടങ്ങാനൊരുങ്ങുമ്പോൾ വോട്ടിംഗ് മെഷീൻ പല ബൂത്തുകളിലും പണിമുടക്കിയതും വോട്ടിംഗിന് തടസവും താമസവും സൃഷ്ടിച്ചു. കാരംകോട് എൽഎംഎസ് എൽപിഎസിലെ 57-ാം ബൂത്ത് മീനാട് എൽ പി എസിലെ 58-ാം ബൂത്ത്, ചാത്തന്നൂർ ഗവ. ഹൈസ്കൂളിലെ 50 -ാം ബൂത്ത്, കല്ലുവാതുക്കൽ എൽ പി എസിലെ 134-ാം ബൂത്ത് എന്നിവിടങ്ങളിലാണ് മെഷീനുകൾ പിണങ്ങിയത്. 20 മുതൽ 45 മിനിട്ട് വരെ ഇതുമൂലം വോട്ടിടീൽ വൈകി. പിണങ്ങിയ മെഷീനുകൾ തന്നെ ശരിയാക്കി വോട്ടിടൽ ആരംഭിച്ചു.

രാവിലെ തന്നെ നീണ്ട നിരയ്ക്ക് പ്രധാന കാരണം കാലാവസ്ഥ തന്നെ. വേനൽചൂട് ശക്തി പ്രാപിക്കും മുമ്പേ വോട്ട് ചെയ്ത് മടങ്ങാനുള്ള താല്പര്യമായിരുന്നു ഇതിന് പിന്നിൽ. രാവിലെ തന്നെ സ്വന്തം വോട്ടുകൾ പരമാവധി ചെയ്യിക്കാനുള്ള പാർട്ടികളുടെ പ്രചോദനവും വോട്ടർമാരെ സ്വാധിനിച്ചു. പോളിംഗ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിടീലിനെ താമസിപ്പിച്ചതായി രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ആരോപിച്ചു.