മാമ്പള്ളിക്കുന്നം - കോ ണത്ത് റോഡ് അപകടാവസ്ഥയിൽ
Sunday, April 28, 2024 6:32 AM IST
ചാത്തന്നൂർ: ഗ്രാമ പഞ്ചായത്തിലെ മാമ്പള്ളിക്കുന്നം കോണത്ത് റോഡ് അപകടാവസ്ഥയിൽ. കൊട്ടാരക്കര റോഡിൽ നിന്നുംചാത്തന്നൂർ പഞ്ചായത്തിലെ മാബളളിക്കുന്നം കോണത്ത് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണിത് .നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്‍റെ ഒരു ഭാഗം കുത്തനെയുള്ള കുഴികളാണ് .

അതിൽ ഭൂരിഭാഗവും ആ ഭാഗത്തെ വസ്തു ഉടമകൾ അവരുടെ സുരക്ഷിതത്വത്തിന് കെട്ടിയിരിക്കുന്ന സംരക്ഷണഭിത്തികളാണ്. ഈ ഭിത്തികൾ ഭൂരിഭാഗം സ്ഥലങ്ങളിലും തകർന്ന അവസ്ഥയിലാണ്. പത്ത് മുതൽ ഇരുപത് അടി താഴ്ചയിലാണ് പല വീടുകളും സ്ഥിതി ചെയ്യുന്നത്.
ചിലയിടങ്ങളിൽ ഇരുപതോളം അടി താഴ്ചയിൽ മണ്ണെടുത്തത് മൂലം ഏത് നിമിഷവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ് റോഡ്.

വെള്ളമൊഴുകി പോകുന്നതിന് ഓടകളോ മറ്റ് സംരക്ഷണഭിത്തികളോ ഈ റോഡിന് ഇല്ലാത്തത് മൂലം അപകട ഭീഷണി വർദ്ധിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് റോഡ്. പലയിടത്തും റോഡ് തകർന്ന് മരങ്ങൾ താങ്ങി നിർത്തിയിരിക്കുകയാണ് .

റോഡ് തകർന്ന് കിടന്നിട്ടും അധികാരികൾ ആരും തന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല .നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മാബളളിക്കുന്നം മേഖലയിലെ ഈ റോഡിലൂടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. അടിയന്തിരമായി റോഡിന്‍റെസംരക്ഷണഭിത്തികൾ കെട്ടി റോഡ് പുനർനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാണ്.