റോഡ് പൊളിച്ചിട്ട് മൂന്നുമാസം; ദുരിതത്തിലായി നാട്ടുകാർ
Friday, April 12, 2024 10:49 PM IST
അമ്പലപ്പുഴ: ഓടനിർമാണത്തിനായി റോഡ് പൊളിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും നടക്കാൻ പോലും കഴിയാതെ ദുരിതത്തിലായ നാട്ടുകാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡ് നീർക്കുന്നം എസ്എൻ കവല കിഴക്ക് ഗുരുകുലം എച്ച്ഐഎൽപിഎസ് റോഡിനിരുവശവുമുള്ള കുടുംബങ്ങളാണ് യാത്രാ ദുരിതത്തിൽ വലയുന്നത്. എസ്എൻ കവല കഞ്ഞിപ്പാടം, ഇജാബ റോഡുകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. രണ്ടു വാർഡുകളിലായി ഏകദേശം 800 കുടുംബങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ കുറേ വർഷമായി തകർന്നു കിടക്കുന്ന റോഡിന്‍റെ നവീകരണത്തിന്‍റെ ഭാഗമായാണ് ഓടനിർമാണം ആരംഭിച്ചത്. മൂന്നുമാസം മുൻപ് ഓട നിർമിക്കാനായി റോഡ് പൊളിച്ചപ്പോൾ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം വൻതോതിൽ ദിവസങ്ങളോളം പാഴായിരുന്നു.

ഇതോടെ ഓടനിർമാണവും നിലച്ചു. ഇപ്പോൾ കാൽനട യാത്ര പോലും ചെയ്യാൻ കഴിയാത്ത തരത്തിലായി റോഡ്. രാത്രി കാലങ്ങളിലുൾപ്പെടെ ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും ഈ കുഴിയിൽ വീണു പരിക്കേൽക്കുന്നത് നിത്യസംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ നിലം നികത്താൻ നാട്ടുകാർ അനുവദിച്ചാലേ ഓട നിർമാണം പുനഃരാരംഭിക്കൂ എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു.

നിലം നികത്തലിനെതിരേ നിലവിൽ നാട്ടുകാർ പരാതി നൽകിയിരിക്കുകയാണ്. സമീപത്തെ മസ്ജിദ്, മദ്രസ, സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ഏക യാത്രാ മാർഗമാണിത്. ഓടയ്ക്കു വേണ്ടി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ സമീപത്തെ ഒരു കുടുംബത്തിന് വീട്ടിൽനിന്ന് പുറത്തിറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. 15 ദിവസത്തിനകം ഓട നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ പൊളിച്ച റോഡാണ് ഈയവസ്ഥയിൽ മൂന്നു മാസമായി തകർന്നുകിടക്കുന്നത്. തങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് ഒന്നടങ്ക തീരുമാനമെന്ന് നാട്ടുകാർ പറഞ്ഞു.