കറുകച്ചാൽ ടൗണിൽ അപകടം പതിയിരിക്കും നടപ്പാതകൾ
Sunday, April 21, 2024 6:29 AM IST
കറുകച്ചാൽ: കറുകച്ചാൽ ടൗണിൽ വിവിധഭാഗങ്ങളിൽ നിർമിച്ച നടപ്പാതകളിലെ തകർന്ന സ്ലാബുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. ടൗണിലെ ഓടകൾക്ക് മുകളിലായി നിർമിച്ച സ്ലാബുകൾ പലയിടങ്ങളിലും തകർന്നിട്ട് നാളുകളായിട്ടും ഇവ പുനർനിർമിക്കാത്തതിനാൽ കാൽനട യാത്രക്കാർ ഓടകളിൽവീണ് പരിക്കേൽക്കുന്നത് പതിവാണ്.

കഴിഞ്ഞദിവസം രാത്രിയിൽ മല്ലപ്പള്ളി റോഡിൽനിന്നും മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സ്ലാബ് ഇല്ലാത്ത ഓടയിൽ വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇതിനു മുന്പും കാൽനട യാത്രക്കാർ ഇവിടെവീണ് പരിക്കുപറ്റിയിട്ടുണ്ട്.

മല്ലപ്പള്ളി റോഡിന്‍റെ തുടക്കഭാഗത്തെ ഓടകൾക്കിടയിൽ കാൽ കുടുങ്ങി യുവാവിന് പരിക്കേറ്റതും അടുത്തകാലത്താണ്. പലയിടത്തും സ്ലാബുകൾ വാഹനങ്ങൾ കയറി പൊട്ടിയും തെന്നിമാറിയ അവസ്ഥയിലായിട്ടും ഇവ പുനർനിർമിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പഞ്ചായത്തോഫീസിനു സമീപത്തെ നടപ്പാതയിലെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലും യാത്രക്കാരുടെ കാൽ കുരുങ്ങുന്നത് പതിവാണ്. സാമാന്യത്തിലേറെ അകലത്തിൽ നിർമിച്ച ഈ ഗ്രില്ലുകളിൽ കാൽ കുടുങ്ങി പലരും തട്ടിവീഴുന്നതും ഇവിടെ പതിവാണ്. നടപ്പാതകളിൽ വാഹനങ്ങൾ കയറ്റി പാർക്കു ചെയ്യുന്നതാണ് സ്ലാബുകൾ തകരാൻ കാരണം എന്നു കച്ചവടക്കാർ പറയുന്നു.