എന്നാ ചൂടാ...
Saturday, May 4, 2024 12:13 AM IST
കോട്ടയം: കനത്ത ചൂടില്‍ ജില്ല ഉരുകുകയാണ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും മണ്ണും മനവും തണുക്കാനുള്ള മഴ ഇതുവരെ പെയ്തില്ല. കാര്‍മേഘം ഉരുണ്ടുകൂടുന്നതോടെ ഉഷ്ണത്തിന്‍റെ തോത് ഉയരും. ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ പിന്നെ ആവിയില്‍ പുഴുങ്ങുന്ന അവസ്ഥയാണ്. രാത്രിയിലാകട്ടെ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. ചൂടില്‍ ജീവിതം ദുഃസഹമായി മാറിയിരിക്കുകയാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് അസഹനീയമായ ചൂട്. നാലാള്‍ കൂടുന്നിടത്തെല്ലാം ചൂടിനേക്കുറിച്ചു മാത്രമാണ് ചര്‍ച്ച.

റോഡില്‍ ആളില്ല,
വാഹനങ്ങളും കുറവ്

ചുട്ടുപൊള്ളുന്ന വെയിലില്‍ എല്ലാവരും വീടുകളില്‍ കഴിയുകയാണ്. പകല്‍ സമയങ്ങളില്‍ നഗരങ്ങളിലും റോഡുകളിലും ആളുകള്‍ തീരെയില്ല. അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. വാഹനങ്ങളും കുറവാണ്. ടൂവീലര്‍ യാത്ര പലരും ഉപേക്ഷിച്ചു. ബസുകളിലും ആളുകള്‍ കുറവാണ്. പരാതിയുണ്ടാകുമെന്നതിനാല്‍ ട്രിപ്പുകള്‍ വെട്ടികുറച്ചിട്ടില്ല. സ്വകാര്യ ബസുകളിലെല്ലാം യാത്രക്കാര്‍ക്ക് കുടിവെള്ള സൗകര്യവും ഉറക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഫ്റ്റ് ബസില്‍ യാത്ര ദുഷ്‌ക്കരമാണ് ഗ്ലാസ് പഴുത്ത് ശക്തമായ ചൂടാണ്. കര്‍ട്ടണ്‍ ഇടുമെന്ന പ്രഖ്യാപനം നടന്നില്ല. കെഎസ്ആര്‍ടിസിയില്‍ എസി ബസുകളോടു പ്രിയമേറിയിട്ടുണ്ട്.

നഗരങ്ങളിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ചൂടില്‍ ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം. പകല്‍ സമയത്ത് ഇപ്പോള്‍ ഓട്ടം കുറഞ്ഞു. സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ബദാം മരച്ചുവടും പടുത കെട്ടിയ ഷെഡുമാണ് ഇവരുടെ ആശ്രയം.

നിര്‍മാണ മേഖല
സ്തംഭിച്ചു

കനത്ത ചൂടില്‍ ഏറ്റവും ആഘാതം നിര്‍മാണ മേഖലയ്ക്കാണ്. തൊഴില്‍ സമയം പുനഃക്രമീകരിച്ചതോടെ പലയിടത്തും നിര്‍മാണ ജോലികള്‍
സ്തംഭിച്ചു.
കനത്ത ചൂടില്‍ പലരും ജോലിക്കു പോകുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് നിര്‍മാണ മേഖലയെ അല്‍പമെങ്കിലും സജീവമാക്കുന്നത്. വെള്ളത്തിന്‍റെ കുറവും ജോലികള്‍ തടസപ്പെടാന്‍ കാരണമായിട്ടുണ്ട്.

ചൂടില്‍ പുകഞ്ഞ്
വ്യാപാരികള്‍

നഗരങ്ങളിലെ വ്യാപാരികള്‍ക്കാണ് ദുരിതമേറെയും കച്ചവടമാന്ദ്യത്തിനു പുറമേ പകല്‍ സമയത്ത് കടകളില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വലിയ സ്ഥാപനങ്ങളില്‍ എസിയുള്ളതിനാല്‍ കുഴപ്പമില്ല. ഇടത്തരം കച്ചവടക്കാര്‍ക്കാണ് ബുദ്ധിമുട്ട്. പലരും വൈകുന്നേരങ്ങളില്‍ നേരത്തെ കടകള്‍ അടച്ചു മടങ്ങുകയാണ്.

ഗ്രാമ പ്രദേശങ്ങളില്‍ ചില വ്യാപാരികള്‍ ഉച്ചസമയം കട അടച്ച് വിശ്രമിക്കുകയും രാത്രിയില്‍ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കുപ്പിവെള്ള കച്ചവടം
ഇരട്ടിയായി

ജില്ലയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സാധനം കുപ്പിവെള്ളമാണ്. തൊഴിലിടങ്ങളിലും യാത്ര ചെയ്യുന്നവരും നഗരത്തിലെ വ്യാപാരികളുമാണ് കുപ്പിവെള്ളവും ചെറിയ ജാര്‍ വെള്ളവും ആശ്രയിക്കുന്നത്.

ഐഎസ്‌ഐ മുദ്രയുള്ള ജില്ലയിലെ നെടുങ്ങാടപ്പള്ളി, തുരുത്തി, ആറുമാനൂര്‍, വില്ലൂന്നി എന്നീ കുപ്പി വെള്ള പ്ലാന്‍റുകളില്‍ ഉത്പാദനം ഇരട്ടിയാക്കി. ഐഎസ്‌ഐ മുദ്രയില്ലാത്തതും അംഗീകാരമില്ലാത്തതുമായ നിരവധി പ്ലാന്‍റുകളാണ് പ്രവര്‍ത്തിക്കുന്നത്.