വിവാദം ബിരിയാണിച്ചെന്പുപോലെ: വി.എസ്. സുനിൽകുമാർ
Sunday, April 28, 2024 7:28 AM IST
തൃശൂർ: എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറും കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദം ബിരിയാണിച്ചെന്പു പോലെയെന്നു (കള്ളക്കടത്തുവിവാദം) തൃശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ.

കെ. സുരേന്ദ്രൻ തന്‍റെ വീട്ടിലും വന്നിട്ടുണ്ടെന്നും തങ്ങൾ സുഹൃത്തുക്കളാണെന്നും സുനിൽകുമാർ പറഞ്ഞു. ഇ.പി. ജയരാജൻ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയസത്യസന്ധതയിൽ സംശയമില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂരിൽ നല്ല മാർജിനിൽ വിജയിക്കുമെന്ന പ്രതീക്ഷയും സുനിൽകുമാർ പങ്കുവച്ചു. പോളിംഗ് ശതമാനം കുറഞ്ഞതു തനിക്ക് ദോഷം ചെയ്യില്ല, ഇത് ഇടതിനു ഗുണമാണ് ചെയ്യുകയെന്നും സുനിൽകുമാർ പ്രത്യാശിച്ചു.