x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അമ്മ'യില്‍ പോരുമുറുകുന്നു; നേതൃത്വം പിരിച്ചുവിടണമെന്ന ആവശ്യവുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്


Published: May 25, 2026 12:40 PM IST | Updated: May 25, 2026 12:40 PM IST

താരസംഘടനയായ 'അമ്മ'യില്‍ പോരുമുറുകുന്നു. ടിനി ടോം - അന്‍സിബ ഹസന്‍ വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി പ്രതികരിച്ചതോടെ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി.

സ്ത്രീകള്‍ വരാതിരിക്കാന്‍ പ്ലാനിംഗ് നടക്കുന്നുണ്ടോയെന്ന് സംശയം: ഉഷ ഹസീന

ഇനി ഒരിക്കലും സ്ത്രീകള്‍ ഭരണ സമിതിയില്‍ വരാതിരിക്കാന്‍ പുറത്തു നിന്ന് പ്ലാന്‍ ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് നടി ഉഷ ഹസീന. താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവര്‍ ചിന്തിക്കുന്നത്. ഞാനാണോ നീയാണോ വലുത് എന്ന തര്‍ക്കമാണ് അവിടെ നടക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിടണം. അന്‍സിബയെ ഒറ്റപ്പെടുത്തുകയും കരയിക്കുകയും ചെയ്തുവെന്നും ഉഷ പറഞ്ഞു.

'അമ്മ എന്ന സംഘടനയ്ക്കും നടീ നടന്മാര്‍ക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സങ്കടമുണ്ട്. ആദ്യമെല്ലാം പ്രസിന്‍റും സെക്രട്ടറിയും ഒറ്റക്കെട്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. അന്‍സിബ ചെന്ന സമയം മുതല്‍ അന്‍സിബയെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എത്രയോ ദിവസം അന്‍സിബ കരഞ്ഞിട്ടുണ്ട്.

എത്രയോ പ്രാവശ്യം അന്‍സിബ രാജിവയ്ക്കാന്‍ ഒരുങ്ങി. ചില കാര്യങ്ങളില്‍ അന്‍സിബയുടെ നിലപാട് അങ്ങനെയാണ്. അന്‍സിബ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അമ്മയിലുള്ളവര്‍ക്ക് അലോസരമുണ്ടായിട്ടുണ്ട്. എങ്ങനെയെങ്കിലും അന്‍സിബയെ പുകച്ചു പുറത്തു ചാടിക്കണം എന്നൊരു ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നു. അന്‍സിബയ്ക്ക് പിന്നീട് ഭയമായിത്തുടങ്ങി. അന്‍സിബ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും ഞങ്ങള്‍ക്ക് പേടി തോന്നി'- ഉഷ പറഞ്ഞു.

പ്രശ്‌നങ്ങള്‍ രൂക്ഷമാകും: പൊന്നമ്മ ബാബു

അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബുവും രംഗത്തെത്തി. ഇപ്പോഴുള്ളവര്‍ തുടര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്‍റിനും സെക്രട്ടറിക്കും ഈഗോ പ്രശ്‌നമാണ്. ഒന്നിച്ചു നില്‍ക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകള്‍ നേതൃനിരയില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.

മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ മാറിനില്‍ക്കും : ശ്വേത മേനോന്‍

മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ തലപ്പത്തുനിന്ന് മാറാന്‍ തയാറാണെന്നാണ് പ്രസിഡന്‍റ് ശ്വേത മേനോന്‍ പറയുന്നത്. എന്നാല്‍ താന്‍ തോല്‍ക്കാന്‍ അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്‌സിക്യൂട്ടിവിനുള്ളില്‍ തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നതെന്നും ശ്വേത മേനോന്‍ പറയുന്നു. കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്‌നവും ഇല്ല. അന്‍സിബയുടെ പ്രശ്‌നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ല. വീട്ടില്‍ നടക്കുന്ന പ്രശ്‌നത്തില്‍ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.

ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യങ്ങള്‍ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അന്‍സിബയുടെ പരാതി ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അന്‍സിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകള്‍ക്ക് നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.

മൗനം പാലിച്ച് മുതിര്‍ന്ന താരങ്ങള്‍

അതേസമയം താര സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറികളില്‍ മൗനം പാലിക്കുകയാണ് മുതിര്‍ന്ന താരങ്ങളും സംഘടനയിലെ മുന്‍ ഭാരവാഹികളും.അടുത്ത മാസം 21നു ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. പുറത്തു പറയുന്നില്ലെങ്കിലും ശ്വേത മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ നടന്മാര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം.

എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസന്‍ കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പോലീസിന് വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനയ്ക്ക് പരാതി നല്‍കി.

Tags : amma association ansiba swetha menon

Recent News

Corehub Up