സജ്ന നൂറുമായുള്ള ദാമ്പത്യം തകരാനുള്ള കാരണത്തെക്കുറിച്ചുള്ള സൂചന നൽകി മുൻ ഭർത്താവ് ഫിറോസ് ഖാൻ. മൂന്നാമതൊരാളുടെ ഇടപെടലാണ് ഇരുവരും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണമെന്നാണ് ഫിറോസ് ഖാന്റെ സംസാരത്തിൽ നിന്നും വ്യക്തമാകുന്നത്.
ക്രൂരമനോഭാവമുള്ള ലൈംഗിക വികൃതമുള്ള വ്യക്തികൾ ഇവിടെ ഒളിച്ചു കളി നടത്തുകയാണെന്നും എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരുമെന്നും ഫിറോസ് പറയുന്നു.
വലിയ അവാർഡ് മേടിച്ചു നിൽക്കുന്ന ഒരാളാണ് ഈ വ്യക്തിയെന്ന സൂചന നൽകുന്ന ഫിറോസ് പക്ഷേ പേര് വെളിപ്പെടുത്തുന്നില്ല.
‘‘ചിലർക്ക് ഒരു വിചാരമുണ്ട്. ഒരാൾ മിണ്ടാതിരിക്കുമ്പോൾ... ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ ചിലർക്കൊക്കെ വിചാരങ്ങളുണ്ട്.
നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല.
എന്നു കരുതി സേഫ്റ്റി സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. എത്ര വലിയ അവാർഡ് മേടിച്ചയാളായാലും ഞാൻ അങ്ങ് സേഫായി. ബുദ്ധികൊണ്ട് ഞാൻ കളിക്കുകയാണ്. എത്ര വലിയ ക്രിമിനൽ മെന്റാലിറ്റി ഉണ്ടെങ്കിലും എത്ര സ്ത്രീകളെ ഞാൻ ഉപയോഗിച്ചാലും ഞാൻ രക്ഷപ്പെടും. എന്റെ കൈയിൽ അത്രത്തോളം പിടിപാടുണ്ട്
അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം.
എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയവും ആവില്ല എന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.
കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുന്നേ ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമയിലുള്ള വിശ്വാസവും പോയി.
പക്ഷേ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്.
അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും.’’ഫിറോസിന്റെ വാക്കുകൾ.
ഫിറോസുമായുള്ള വിവാഹ ബന്ധം പിരിയാൻ കാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും മൂന്നാമതൊരാൾ തങ്ങൾക്കിടയിൽ വന്നിട്ടില്ലെന്നുമായിരുന്നു സജ്നയുടെ വിശദീകരണം. എന്നാൽ സജ്നയുടെ വാക്കുകൾ തള്ളിക്കളയുമാണ് ഫിറോസ്.
Tags : Firoz khan sajna noor divorce