x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്നെക്കുറിച്ച് പല മോശമായ കാര്യങ്ങളും ഇനിയും വന്നേയ്ക്കാം; വീണ്ടും വെളിപ്പെടുത്തലുകളുമായി കിച്ചു സുധി  


Published: April 2, 2026 11:31 AM IST | Updated: April 2, 2026 11:31 AM IST

അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിലേറെയും. കുടുംബത്തിലെ പല അസ്വാരസ്യങ്ങളും തുറന്നുപറിച്ചിലുകളും വലിയ ചർച്ചയിലേയ്ക്കാണ് പോകുന്നത്. ഇപ്പോഴിതാ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി വീണ്ടും ഒരു ലൈവിൽ എത്തിയിരിക്കുകയാണ്.

തന്‍റെ കുട്ടിക്കാലത്തെ നോവിക്കുന്ന ഓർമ്മകളും സുധിയുടെ വിയോഗത്തിന് ശേഷം അനുഭവിക്കേണ്ടി വന്ന അവഗണനകളും പങ്കുവച്ചുകൊണ്ട് മകൻ കിച്ചു സുധി പുറത്തുവിട്ട വിഡിയോ വൈറലായിരുന്നു.  

ഇതോടെ രേണുവിനെതിരെ വലിയ സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും കിച്ചുവിനെ ആരോ തെറ്റായ വഴിക്ക് നയിക്കുകയാണെന്നുമാണ് രേണു ഇതിന് മറുപടിയുമായെത്തിയത്.

തുടർന്നാണ് കിച്ചു ഇപ്പോൾ വീണ്ടും ലൈവിലെത്തിയിരിക്കുന്നത്. ‘ഹലോ കൂട്ടുകാരെ, എനിക്ക് ഇപ്പോൾ ഒരുപാട് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ഞാൻ ഇപ്പോൾ തികച്ചും സുരക്ഷിതനാണ്, എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല.

എന്‍റെ പഴയകാലത്തെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നേയുള്ളൂ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായിട്ടുണ്ടാകുമെന്ന് കരുതുന്നു.

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ അത്രയധികം മെസ്സേജുകൾ വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ലൈവിൽ വന്ന് സംസാരിക്കാമെന്ന് വിചാരിച്ചത്. ഞാൻ ഓക്കെയാണ്.

പുറത്തുവരുന്ന വാർത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇനിയും പല വാർത്തകളും വന്നേക്കാം, പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല.  ചിലപ്പോൾ ഒരു പെണ്ണിനെ പീഡിപ്പിച്ചെന്ന് പോലും ന്യൂസ് വന്നേക്കാം. 

ഇങ്ങനെയൊരു തുറന്നുപറച്ചിൽ നടത്തുമ്പോൾ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 

എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാടുപേരുണ്ട്, ആ സ്നേഹം മാത്രം മതി എനിക്ക്. എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളായിരുന്നു അത്. ഞാൻ ഇപ്പോൾ കൊല്ലത്ത് വീട്ടിൽ ആണ് ഉള്ളത്, വീട്ടിൽ സമാധാനമായിരിക്കുന്നു.

എന്‍റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ തുറന്നു സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും മെസ്സേജുകൾക്കും കോളുകൾക്കും മറുപടി നൽകാൻ സാധിക്കാത്തതുകൊണ്ടാണ് ഈ ലൈവ്. 

ഇനിയും എന്നെക്കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വന്നേക്കാം, ചിലപ്പോൾ മോശമായ രീതിയിലുള്ള വാർത്തകൾ പോലും വന്നേക്കാം. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല. നിങ്ങൾ തരുന്ന ഈ വലിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഇത്രയൊക്കെ മതി എനിക്ക്.

നിങ്ങളുടെ പിന്തുണ മതി. എല്ലാവർക്കും റിപ്ലൈ നൽകണം എന്നുണ്ട്, പക്ഷേ അത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് ഇപ്പോൾ വന്നത്. ആരും എന്നെ ഓർത്ത് വിഷമിക്കേണ്ടതില്ല, ഞാൻ സന്തോഷവാനാണ്. ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ എങ്ങനെയെന്ന് അറിയില്ല, എങ്കിലും നിങ്ങളുടെ ഈ പിന്തുണ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണെങ്കിലും നേരിടാം. 

എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു. കൂടുതൽ വിശേഷങ്ങൾ മറ്റൊരു ദിവസം ലൈവിൽ വന്ന് സംസാരിക്കാം. എല്ലാവർക്കും വലിയൊരു നന്ദി.’’കിച്ചു സുധി പറയുന്നു.

Tags : kichu sudhi renu sudhi kollam sudhi

Recent News

Corehub Up