x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുധി ചേട്ടൻ തന്നത് കുറച്ച് കടങ്ങളും പ്രാരാബ്ധങ്ങളും രണ്ട് മക്കളും; കിച്ചുവിന് മറുപടിയുമായി രേണു


Published: April 4, 2026 11:25 AM IST | Updated: April 4, 2026 11:27 AM IST

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ വീട്ടിലെ പ്രശ്നങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചകൾ. രേണുവും കൊല്ലം സുധിയുടെ ആദ്യഭാര്യയിലുണ്ടായ മകൻ കിച്ചുവും തമ്മിലുള്ള ചില പ്രശ്നങ്ങൾ ഇരുവരും ചർച്ച ചെയ്യുന്നത് സോഷ്യൽ മീഡിയായിലൂടെയാണ്.

കിച്ചു സുധിയോട് തനിക്ക് യാതൊരു വിയോജിപ്പും പിണക്കവുമില്ലെന്നും രേണു സുധി പറയുന്നത്. ഈ വിവാദങ്ങൾക്കെല്ലാം പുറകിൽ ആരൊക്കെയോ കളിക്കുന്നുണ്ടെന്നും പലരും റീച്ചിനു വേണ്ടി ഇത് ഉപയോഗിക്കുകയാണെന്നും രേണു യൂട്യുബേഴ്സിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

കിച്ചുവിന്‍റെ വിവാദത്തിൽ എനിക്ക് പറയാനുള്ളത്, കുറച്ച് കടങ്ങളും കുറേ പ്രാരാബ്ധങ്ങളും രണ്ട് മക്കളെയും തന്ന ശേഷമാണ് സുധി ചേട്ടൻ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ല.

എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളെയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസായി, പ്രായപൂർത്തിയായ മകനാണ്. അവൻ സ്വന്തമായി സമ്പാദിക്കാറായി, അവന്‍ പറയുന്നത് അവന്‍റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്.

എനിക്കതിൽ വിയോജിപ്പോ ആരോടും പിണക്കങ്ങളുമില്ല. ഇതിന്‍റെ പുറകിൽ ആരൊക്കെ കളിച്ചുവെന്നും മാനിപ്പുലേറ്റ് ചെയ്തെന്നും അറിയാം.

എല്ലാവരും റീച്ചിനുവേണ്ടിയാണ് ചെയ്യുന്നത്, ഈ 24ാം തിയതി വരെയും അവനെ ചേർത്തിപിടിച്ചിട്ട് പിന്നെ പെട്ടെന്നെന്താണ് ചേർത്തുപിടിച്ചില്ലെന്നു പറയുന്നത്. അതൊക്കെ വെറുതെയാണ്. എന്നെക്കൊണ്ട് പറ്റുന്നപോലെ നോക്കിയിട്ടുണ്ട്, വളർത്തിയിട്ടുണ്ട്.

അവന് പ്രായപൂർത്തിയായി സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാം. എനിക്ക് റിഥപ്പനു വേണ്ടി ജീവിക്കണം, ആറ് വയസ്സേ ആയിട്ടുള്ളൂ. സുധിച്ചേട്ടന്‍റെ രക്തത്തിൽ പിറന്ന എന്‍റെ രണ്ട് മക്കളാണ് അവർ, അവരെ ഒരിക്കലും തള്ളി പറയില്ല.

ആരാണ് റിഥപ്പനെ കാണാൻ അനുവദിക്കാത്തത്, അങ്ങനെയൊന്നും ഉണ്ടാകില്ല. കിച്ചുവിനെ കുറ്റം പറഞ്ഞവരാണ് ചേർത്തുപിടിക്കുന്നത്. അവർക്കൊക്കെ റീച്ച് ആണ് വേണ്ടത്. കിച്ചു ഇപ്പോൾ സ്വന്തമായി സമ്പാദിക്കുന്നുണ്ട്, സന്തോഷമായി ജീവിക്കട്ടെ.

11 വയസ്സുള്ളപ്പോഴാണ് കിച്ചുവിനെ കിട്ടുന്നത്, 18 വയസുവരെ സുധിച്ചേട്ടനുമുണ്ടായിരുന്നു. അതുപോലെ റിഥപ്പനെയും 18 വയസുവരെ എനിക്കു നോക്കണം.

കിച്ചുവിന്‍റെ അക്കൗണ്ട് നമ്പർ ഇട്ടിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് പറയുമ്പോൾ മനോ വിഷമം ഉണ്ടാകില്ലേ. ആ സ്ക്രീൻ ഷോട്ട് ഞാനായി ആർക്കും കൊടുത്തതല്ല. എന്നെ അറിയുന്നവർ ഞാൻ സഹായിക്കുന്നത് കണ്ടിട്ടുണ്ട്.

ഞാൻ ആരെയും വഴക്കു പറഞ്ഞിട്ടില്ല, തല്ലിയിട്ടുമില്ല. സ്കൂളിൽ പോകാതെ സുധി ചേട്ടന്‍റെ കൂടെ ഷൂട്ടിനു പോകുന്നതുകൊണ്ടാണ് വഴക്കു പറഞ്ഞത്. അതും സുധിച്ചേട്ടനോടാണ് വഴക്കായി പറഞ്ഞത്. ഇന്നേ വരെ കിച്ചുവിനെ തല്ലിയിട്ടില്ല.

ഈ സംഭവത്തിൽ ഞാൻ ഒരുപാട് തളർന്നുപോയിരുന്നു. സുഹൃത്തുക്കളും വീട്ടുകാരും എനിക്കൊപ്പം നിന്നു. ഞാൻ ആരെയും ക്രൂശിക്കില്ലെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം. 

സുധി ചേട്ടൻ മരിച്ച ദിവസം പച്ച വെള്ളം ഇറക്കിയിട്ടില്ല. സുധി ചേട്ടന്‍റെ മൃതദേഹം കൊണ്ടുവരാനും ഞാൻ പോയിട്ടില്ല. ആരാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചതെന്ന് കിച്ചുവിനോട് ചോദിക്കണം. ആ സമയത്ത് എന്‍റെ പപ്പയും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ ബില്ലിന്‍റെ കാര്യവും ഞങ്ങൾക്ക് അറിയില്ല.

ഈ വിവാദങ്ങൾക്കു ശേഷം കിച്ചു വിളിച്ചിട്ടില്ല, ഞാൻ വീഡിയോ വരെ ചെയ്തതാണ്. അതിനു മുമ്പ് മിക്ക ദിവസവും വിളിച്ചുകൊണ്ടിരുന്നതാണ്. പ്രഹസനം കാണിക്കാനല്ല ഞാൻ അവനെ വിളിക്കുന്നത്. അത് ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. പിന്നെ സബ്സ്ക്രിപ്ഷൻ ഒരിക്കലും നിർത്താൻ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന പൈസയാണ്.’’രേണു സുധിയുടെ വാക്കുകൾ.

Tags : Renu sudhi kichu sudhi kollam sudhi

Recent News

Corehub Up