x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേണു അയച്ചുകൊടുക്കുന്ന പൈസയുടെ സ്ക്രീൻ ഷോട്ടുകൾ; തുറന്ന് പറഞ്ഞ് കിച്ചു സുധി    


Published: April 1, 2026 09:14 AM IST | Updated: April 1, 2026 09:22 AM IST

തന്‍റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രേണു സുധിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി. രേണുവുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നത് മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു.

‘‘ഞാൻ അതിൽ പറഞ്ഞിട്ടില്ല, അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്റ്റ് എന്താണെന്നു വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്.

വേറൊരു കോൺടാക്റ്റും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലോം വീഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോൺടാക്റ്റ്.’’കിച്ചുവിന്‍റെ വാക്കുകൾ.

അച്ഛൻ സുധിക്ക് അപകടം പറ്റിയതറിഞ്ഞ് വീട്ടിൽ നിന്നും തിരിച്ചപ്പോൾ കൂടെ ഉണ്ടായിരുന്നവരുടെ പ്രവൃത്തി തന്നെ ഞെട്ടിച്ചിരുന്നുവെന്ന് കിച്ചു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

‘‘കാലിന്‍റെ വിരല് തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്നു പോലും എനിക്കറിയില്ല. ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്.

ആ സമയത്താണ് ഇവർ ഫൈവ് സ്റ്റാർ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാൻ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആശുപത്രിയിൽ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നു മാത്രമാണ് ആഗ്രഹിച്ചത്.’’കിച്ചുവിന്‍റെ വാക്കുകൾ.

ഇതോടെ രേണു സുധിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ഈ വിവാദങ്ങൾക്കിടയിലാണ് രേണു ആ സമയത്ത് തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു വെളിപ്പെടുത്തുന്നത്.

അതേസമയം കിച്ചുവിന്‍റെ അക്കൗണ്ടിലേക്ക് പൈസ അയയ്ക്കുന്ന ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ചുകൊണ്ടായിരുന്നു രേണുവിനെ പിന്തുണയ്ക്കുന്ന ആളുകളുടെ രംഗത്തെത്തിയത്. എന്നാൽ തുക എത്രയെന്ന് തുറന്നു കാണിക്കുന്നുമില്ല. രേണു തനിക്ക് പൈസ അയയ്ക്കുന്ന കാര്യം സത്യമാണെന്ന് കിച്ചുവും തുറന്നു പറഞ്ഞിട്ടുണ്ട്.

Tags : renu sudhi kichu sudhi kollam sudhi

Recent News

Corehub Up