നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സനുമായ കുക്കു പരമേശ്വരന്. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നുവെന്ന് പറഞ്ഞ കുക്കു കോടതി കുറ്റക്കാരെ കണ്ടെത്തിയെന്നും അത് നമ്മള് എന്തിനാണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്നും കുക്കു ചോദിച്ചു.
‘‘എനിക്കൊരു പ്രശ്നമുണ്ടായി കോടതിയിൽ പോയി, അവസാനം വിധി വരുമ്പോൾ അത് നമുക്ക് എതിരാണെങ്കിൽ പോലും അതു നമ്മൾ സ്വീകരിക്കേണ്ടി വരും. ഇന്ത്യൻ പൗര എന്ന നിലയിൽ അത് പിന്തുടരാൻ നമ്മളെല്ലാം ബാധ്യസ്ഥരാണ്. കോടതി കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ട്. അതിനെ നമ്മൾ എന്തിനാണ് മറയ്ക്കുന്നത്. എന്റെ സഹപ്രവർത്തകയ്ക്കു നേരെ ഇങ്ങനെയൊരു ഭയാനകമായ സംഭവം നടന്നു എന്നതല്ലേ ചർച്ച ചെയ്യേണ്ടത്.
അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്, അത് സഹിക്കാൻ പറ്റാത്ത കാര്യമാണ്. അതിനെതിരായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണ് ഇനി ആലോചിക്കേണ്ടത്. യഥാർഥ കുറ്റക്കാരെ പോലീസും നിയമ വ്യവസ്ഥയുമല്ലേ കണ്ടുപിടിക്കേണ്ടത്. ജനങ്ങളോ മാധ്യമങ്ങളോ അല്ല കണ്ടുപിടിക്കേണ്ടത്.
ഐഎഫ്എഫ്കെയിലെ അവള്‍ക്കൊപ്പം ഹാഷ്ടാഗ് ആവശ്യമാണ്. അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ഐഎഫ്എഫ്കെ ഉദ്ഘാടനം നാളെയാണ്. കുക്കു പരമേശ്വരന് പറഞ്ഞു. ബാബുരാജിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന് പറഞ്ഞു.
Tags : dileepcase cuckoo parameswaran