x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യസഭയിൽ 31 കോടീശ്വരന്മാർ; 32 ശതമാനം എംപിമാർക്കെതിരെ ക്രിമിനൽ കേസുകളെന്ന് എഡിആർ റിപ്പോർട്ട്


Published: March 20, 2026 02:46 PM IST | Updated: March 20, 2026 02:46 PM IST

ന്യൂഡൽഹി: രാജ്യസഭയിലെ നിലവിലെ അംഗങ്ങളിൽ 14 ശതമാനം പേരും കോടീശ്വരന്മാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട്. ആകെ വിശകലനം ചെയ്ത 229 എംപിമാരിൽ രാജ്യസഭയിൽ 31 കോടീശ്വരന്മാർ; 32 ശതമാനം എംപിമാർക്കെതിരെ ക്രി31 പേർക്ക് ശതകോടികളുടെ ആസ്തിയുണ്ട്. കൂടാതെ, 32 ശതമാനം എംപിമാർ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുള്ളതായി സത്യവാം‌ഗ്‌മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യസഭയിലെ 31 എംപിമാരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ളത്. ഇതിൽ ബിജെപിയിൽ നിന്ന് ആറ് പേരും കോൺഗ്രസിൽ നിന്ന് അഞ്ച് പേരും വൈഎസ്ആർ കോൺഗ്രസിൽ നിന്ന് നാല് പേരും ഉൾപ്പെടുന്നു. എഎപി, ബിആർഎസ് എന്നിവർക്ക് രണ്ട് വീതം കോടീശ്വരൻമാരുണ്ട്.229 എംപിമാരിൽ 73 പേർക്കെതിരെ (32%) ക്രിമിനൽ കേസുകളുണ്ട്. ഇതിൽ 36 പേർ (16%) കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ക്രിമിനൽ കേസുകളുള്ളവരിൽ ബിജെപിയിലെ 27 പേരും കോൺഗ്രസിലെ 12 പേരും തൃണമൂൽ കോൺഗ്രസിലെ നാല് പേരും ഉൾപ്പെടുന്നു.

സിപിഐ(എം), ബിആർഎസ് എന്നീ പാർട്ടികളിൽ നിന്ന് മൂന്ന് പേർ വീതം ഈ പട്ടികയിലുണ്ട്. ഒരു രാജ്യസഭാ എംപിയുടെ ശരാശരി ആസ്തി 120.69 കോടി രൂപയാണ്. പാർട്ടികൾ നോക്കിയാൽ എഎപി എംപിമാരുടെ ശരാശരി ആസ്തി 574.09 കോടിയും വൈഎസ്ആർ കോൺഗ്രസിന്‍റേത് 522.63 കോടിയുമാണ്. ബിജെപി എംപിമാരുടെ ശരാശരി ആസ്തി 28.29 കോടി രൂപയാണ്. ബിആർഎസ് എംപി ബണ്ടി പാർത്ഥ സാരഥി (5,300 കോടിയിലധികം), എഎപിയിലെ രാജീന്ദർ ഗുപ്ത (5,053 കോടിയിലധികം), വൈഎസ്ആർസിപിയിലെ അള്ളാ അയോധ്യ രാമി റെഡ്ഡി (2,577 കോടിയിലധികം) എന്നിവരാണ് ഏറ്റവും സമ്പന്നരായ എംപിമാർ.

ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എംപി എഎപിയിലെ സന്ത് ബൽബീർ സിംഗ് ആണ് (മൂന്ന് ലക്ഷം രൂപ). മണിപ്പൂരിലെ മഹാരാജ സനാജാവോബ ലീഷെംബ (5 ലക്ഷം), ടിഎംസിയുടെ പ്രകാശ് ചിക് ബാരാക് (9 ലക്ഷം) എന്നിവരും കുറഞ്ഞ ആസ്തിയുള്ളവരുടെ പട്ടികയിലുണ്ട്.

 

Tags : crorepatis Rajyasabha Latest News

Recent News

Corehub Up