ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: വിഘടനവാദി നേതാക്കളെയും ശിക്ഷിക്കപ്പെട്ട ഭീകരരെയും മഹാന്മാരായി ചിത്രീകരിച്ച പുസ്തകം സര്‍ക്കാര്‍-സ്കൂള്‍ ലൈബ്രറികളില്‍ വിതരണം ചെയ്ത ജമ്മു കാഷ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ വിവാദത്തില്‍. ദേശസ്നേഹം പഠിപ്പിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ മഹത്വവത്കരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷമായ ബിജെപി ഉൾപ്പെടെ ആരോപിക്കുന്നു.
വിഘടനവാദി നേതാക്കളായ മഖ്ബൂല്‍ ഭട്ട്, സയ്യിദ് അലി ഷാ ഗിലാനി, മസ്രത് അലം, ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെയാണ് പ്രമുഖ വ്യക്തിത്വങ്ങളായി പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
യുവാക്കളുടെ മനസിനെ മലിനപ്പെടുത്തുന്ന അക്കാദമിക് ജിഹാദ് എന്നാണ് ബിജെപി നേതാവും നിയമസഭാ പ്രതിപക്ഷനേതാവുമായ സുനില്‍ ശര്‍മ സംഭവത്തെ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പുസ്തകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചു.
പുസ്തകം കണ്ടിട്ടേയില്ലെന്നായിരുന്നു വിവാദത്തെക്കുറിച്ച് ഒമർ അബ്ദദുള്ളയുടെ പ്രതികരണം.
Tags : terrorists Omar Abdullah controversy