നാഗ്പൂർ: പാക്കിസ്ഥാന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ ജയിലിൽ കഴിയുന്ന ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയിരുന്ന പ്രധാന വകുപ്പുകൾ റദ്ദാക്കി.
ഐടി ആക്ട് പ്രകാരവും ഔദ്യോഗിക രഹസ്യ നിയമത്തിലേയും പ്രധാന വകുപ്പുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നിശാന്തിന് ജയിൽമോചനത്തിനുള്ള വഴി തുറക്കുകയാണ്. 2018ൽ ആയിരുന്നു നിശാന്ത് കേസിൽ അറസ്റ്റിലായത്.
കേസിൽ കീഴ്ക്കോടതി നിശാന്തിനെ 14 വർഷത്തേക്കായിരുന്നു ശിക്ഷിച്ചത്. മേൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് ജയിൽ മോചനം സാധ്യമാകുന്നത്. ഔദ്യോഗിക രേഖകൾ സ്വന്തം ഉപകരണത്തിൽ സൂക്ഷിച്ചത് മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്ന കുറ്റം.
ഇതിന് കീഴ്ക്കോടതി മൂന്ന് വർഷത്തെ തടവാണ് വിധിച്ചത്. അറസ്റ്റിലായ ശേഷം അഗർവാൾ ഈ തടവ് കാലാവധി ഇതിനകം അനുഭവിച്ചിരുന്നതിനാലാണ് ജയിൽ മോചനത്തിന് സാധ്യത തെളിഞ്ഞത്.
Tags : brahmos pakistan Defense secrets Nishant Agarwal