x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്‌സിആര്‍എ ഭേദഗതി; കേന്ദ്ര വിശദീകരണം


Published: June 24, 2026 02:40 AM IST | Updated: June 24, 2026 02:40 AM IST

ന്യൂഡല്‍ഹി: എഫ്‌സിആര്‍എ നിയമഭേദഗതി വിജ്ഞാപനത്തോടൊപ്പം പൊതുജന നോട്ടീസായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ നിര്‍ദേശം താഴെ.

എഫ്‌സിആര്‍എ 2010 പ്രകാരം മുന്‍കൂര്‍ അനുമതി അപേക്ഷ പ്രോസസ് ചെയ്യുന്നതിനുള്ള നിര്‍ദേശം:

1. ഒരു നിശ്ചിത സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, മത അല്ലെങ്കില്‍ സാമൂഹിക പരിപാടിയുള്ള ഓരോ വ്യക്തിക്കും, സെക്‌ഷന്‍ 11 (1) പ്രകാരം കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, നിര്‍ദിഷ്‌ട ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കി ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി നേടിയതിനുശേഷം മാത്രമേ ഏതെങ്കിലും വിദേശസംഭാവന സ്വീകരിക്കാന്‍ കഴിയൂ. കൂടാതെ, അത്തരം മുന്‍കൂര്‍ അനുമതി അതു ലഭിക്കുന്ന നിര്‍ദിഷ്‌ട പ്രവര്‍ത്തനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ നിര്‍ദിഷ്‌ട ഉറവിടത്തില്‍നിന്നോ മാത്രമേ സാധുതയുണ്ടായിരിക്കുകയുള്ളൂ.

2. 2010ലെ എഫ്‌സിആര്‍എയുടെ സെക്‌ഷന്‍ 46 പ്രകാരം നിയുക്തമാക്കിയ അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട്, മുന്‍കൂര്‍ അനുമതി അപേക്ഷയിലൂടെ വിദേശസംഭാവന സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സാധുത കാലയളവ് ഇപ്രകാരമായിരിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ഇതിനാല്‍ നിര്‍ദേശിക്കുന്നു:

എ) വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള സാധുത കാലയളവ് മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ അംഗീകരിച്ച തീയതി മുതല്‍ മൂന്നു വര്‍ഷമായിരിക്കും.

ബി) മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ അംഗീകരിച്ച തീയതി മുതല്‍ നാലു വര്‍ഷമായിരിക്കും പ്രസ്തുത വിദേശസംഭാവന ഉപയോഗിക്കുന്നതിനുള്ള സാധുത കാലയളവ്.

3. കൂടാതെ, മുന്‍കൂര്‍ അനുമതി അപേക്ഷകളുടെ കാര്യത്തില്‍ മുന്‍കൂര്‍ അനുമതിയില്‍ അംഗീകൃത പ്രോജക്‌ട്/പ്രവര്‍ത്തനത്തിന്‍റെ ശേഷിക്കുന്ന കാലാവധി മൂന്നു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ അംഗീകരിച്ച തീയതിക്കുപകരം ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതിയായ ഇന്നലെമുതല്‍ മേല്‍പ്പറഞ്ഞ സമയപരിധി കണക്കാക്കും.

4. മുകളിലുള്ള രണ്ട്, മൂന്ന് ഖണ്ഡികയിലെ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും ആഭ്യന്തരമന്ത്രാലയത്തിലെ യോഗ്യതയുള്ള അധികാരിക്ക് ഓരോ കേസിന്‍റെയും അടിസ്ഥാനത്തില്‍ ഒരു അസോസിയേഷന്‍റെയോ സംഘടനയുടെയോ സാധുത കാലയളവ് നീട്ടിക്കൊടുക്കാനാകും.

5. മുകളില്‍ പറഞ്ഞ സമയപരിധികള്‍ക്കപ്പുറം വിദേശസംഭാവനയുടെ ഏതെങ്കിലും രസീത് അല്ലെങ്കില്‍ ഉപയോഗം 2010 ലെ എഫ്‌സിആര്‍എയുടെ ലംഘനമായിരിക്കും. ഏതെങ്കിലും ലംഘനമുണ്ടായാല്‍ ആവശ്യമായ ശിക്ഷാനടപടി സ്വീകരിക്കും.

യോഗ്യതയുള്ള അധികാരികളുടെ അംഗീകാരത്തോടെയാണ് ഈ പൊതുനോട്ടീസെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ എഫ്‌സിആര്‍എ വിഭാഗം ജോയിന്‍റ് ഡയറക്‌ടര്‍ ഗൗരഭ് ബഹ്‌സ ഒപ്പുവച്ച നോട്ടീസില്‍ വിശദീകരിച്ചിട്ടുണ്ട്.

Tags : FCRA Amendment Central clarification

Recent News

Corehub Up