പ്രതീകാത്മക ചിത്രം
ഷിംല: ഹിമാചലിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഗെഹ്റ സ്വദേശികളായ വചൻ സിംഗ് (60), റിപൻ സിംഗ് (30), റിമ്പി ദേവി, ഇരുവരുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, കീർത്തി (23) എന്നിവരാണ് മരിച്ചത്. കുടുംബം ചണ്ഡിഗഢിൽ നിന്ന് കുഞ്ഞിന്റെ ചികിത്സ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.
കനത്ത മഴ പെയ്യുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പോലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു നിർദേശം നൽകി. കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിൽ മണ്ണിടിച്ചിലും റോഡ് അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Kill