Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kill

നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലെ കോൺക്രീറ്റ് പാളി തകർന്നു വീണ് തൊഴിലാളി മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കോൺക്രീറ്റ് പാളി തകർന്നു വീണ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.

ബാർകോട്ട് ഭാഗത്തുനിന്ന് തുരങ്കത്തിനുള്ളിലേക്ക് ഏകദേശം 900 മീറ്റർ ഉള്ളിലായി നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് തുരങ്കത്തിലൂടെ നീങ്ങുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ കഴുത്തിലേക്ക് കോൺക്രീറ്റ് സ്ലാബ് തകർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് യഥാർഥ കാരണം കണ്ടെത്താനും നിർമാണ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ ബാർകോട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നിർദേശം നൽകി.

 

National

ബംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്‍റെ പിതാവ് ശേഖപ്പ (22)യെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് 11 മാസം പ്രായമുള്ള രേണക എന്ന കുഞ്ഞ് മരിച്ചത്.

കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.

വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം രേണുക കട്ടിലിൽ നിന്ന് താഴേക്ക് വീണെന്നുമാണ് ശേഖപ്പ ആദ്യം പോലീസിന് മൊഴി നൽകിയത്. ഉടനടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് വീണുവെന്ന് ശേഖപ്പ പറയുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയിൽ പോലീസിന് സംശയമുണ്ടാകാൻ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്ന് വീണാൽ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയ പോലീസ് വിശദമായ അന്വേഷണം നടത്തി.

പോസ്റ്റ്‌മോർട്ടം റിപ്പോ‍‍‍ർട്ടിൽ കുഞ്ഞിന്‍റെ ശരീരത്തിൽ നിരവധി പരിക്കുകൾ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസവുമാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് വ്യക്തമായി.

ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊലപാതകത്തിൽ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.

സംഭവ നടക്കുന്ന ദിവസവും ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയത് ശേഖപ്പയെ പ്രകോപിപ്പിച്ചു. കോപാകുലനായ ഇയാൾ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ടാമത്തെ കുട്ടിയായ രേണുകയോട് വിജയലക്ഷ്മിക്ക് കടുത്ത അവഗണനയുണ്ടായിരുന്നതായും സാക്ഷികൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

National

ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടി; യുവതി പിടിയിൽ

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസങ്ങൾക്കു മുമ്പ് ആഗ്രയിൽ നടന്ന സംഭവത്തിൽ സുരേന്ദ്ര ശർമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ റൂബിയാണ് അറസ്റ്റിലായത്. സുരേന്ദ്ര ശർമ്മ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭക്ഷണത്തിൽ ഉറക്കുഗുളിക നൽകി ഭർത്താവിനെ ബോധരഹിതനാക്കിയ ശേഷമാണ് യുവതി കൊലപാതകം നടത്തിയത്. തുടർന്ന് വീടിനകത്തെ ശൗചാലയത്തിൽ മൃതദേഹം മൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് റൂബി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ആരെങ്കിലും ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചാൽ ഇവർ സങ്കടപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. മദ്യപിച്ചെത്തി സുരേന്ദ്ര ശർമ്മ യുവതിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി റൂബിയെ ചോദ്യം ചെയ്തിരുന്നു.

ഇതിനു പിന്നാലെ റൂബി ഭർതൃമാതാവിനോട് സുരേന്ദ്രനെ താൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഭർതൃമാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവർ കാണിച്ചുകൊടുത്ത സ്ഥലത്തെ തറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 

National

മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവിനെ മാതാപിതാക്കൾ കൊലപ്പെടുത്തി. രാജ്ഘോട്ട് ഗുണ്ടല സ്വദേശി റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ ബാബു (47), മനീഷ (45) എന്നിവർ അറസ്റ്റിലായി. മകൻ ആസിഡ് കുടിച്ചു മരിച്ചതാണെന്ന് ഇരുവരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. റാമിന്‍റെ ഭാര്യ ബൻസിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മദ്യപിച്ച് വീട്ടിലെത്തി സ്വന്തം പിതാവുമായി റാം വഴക്കിടുന്നത് പതിവായിരുന്നുവെന്ന് ബൻസി പറഞ്ഞു. അഞ്ച് മാസം മുൻപായിരുന്നു റാമിന്‍റെയും ബൻസിയുടെയും വിവാഹം. റാം തൊഴിൽരഹിതനാണ്.

ജൂൺ 30 നാണ് റാം മരിച്ചത്. ജൂൺ 29 ന് റാമും ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വച്ച് മദ്യപിച്ച റാം ബൻസിയുടെ പിതാവുമായി വഴക്കുണ്ടാക്കി. തുടർന്ന് ബൻസിയുടെ പിതാവ് റാമിന്‍റെ പിതാവിനെ വിളിച്ചു യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുമ്പോഴാണ് റാം ആസിഡ് കുടിച്ചു മരിച്ചുവെന്ന വിവരം അറിയുന്നത്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിന്‍റെ ബന്ധുക്കളാണ് നടന്ന സംഭവങ്ങൾ ബൻസിയെ അറിയിച്ചത്.

മദ്യപിച്ചു വീട്ടിലെത്തിയ റാം, ബാബുവുമായി വഴക്കിട്ടുവെന്നും ഇതിനിടെ മനീഷ റാമിന്‍റെ വായിൽ ബലംപ്രയോഗിച്ചു ആസിഡ് ഒഴിച്ചുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. റാമിന്‍റെ വായ പൊത്തിയ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ബൻസിയെ അറിയിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്നും സത്യം പുറത്തുവന്നാൽ കുടുംബത്തിന്‍റെ മതിപ്പ് നഷ്ടമാകുമെന്നും ബന്ധുക്കൾ ബൻസിയോട് പറഞ്ഞു.

റാമിന്‍റെ മരണത്തിൽ സംശയം തോന്നിയ പോലീസ് പോസ്റ്റ്മോർട്ടത്തിന് നിർദേശം നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് യുവാവിന്‍റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയത്. ഇതോടെ യുവാവിന്‍റെ മരണം ആസിഡ് കുടിച്ചല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ പോലീസ് ജൂലൈ രണ്ടിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആസിഡിന്‍റെ കുപ്പിയും പ്രതികൾ ധരിച്ച വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.

 

National

ഭർത്താവിനെ കൊലപ്പെ‌ടുത്തി ശുചിമുറിയിൽ കുഴിച്ചുമൂടിയ യുവതി അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയ യുവതി അറസ്റ്റിൽ. സുരേന്ദ്ര കുമാറിനെയാണ് ഭാര്യ റൂബി കൊലപ്പെടുത്തിയത്. സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റൂബി പിടിയിലായത്.

മെയ് 18 മുതൽ സുരേന്ദ്രയെ കാണാതായതിയിരുന്നു. ഭർത്താവ് എവിടെയെങ്കിലും പോയതാവും അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നുമാണ് നാട്ടുകാരോടും ബന്ധുക്കളോടും റൂബി പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടുകാരെയും പോലീസിനെയും അറിയിച്ചത് റൂബി തന്നെയാണ്.

അന്വേഷത്തിൽ റൂബിയുടെ മൊഴികളിൽ പോലീസിനു പൊരുത്തക്കേടുകൾ തോന്നി. പിന്നാലെയാണ് റൂബിയിൽ സംശയമുണ്ടെന്ന് പറഞ്ഞ് അനിൽ പോലീസിനെ സീമീപിച്ചത്.

ഇതേ തുടർന്ന് പോലീസ് വീട് പരിശോധിക്കുകയായിരുന്നു. ശുചിമുറിയിൽ പുതുതായി ഇട്ട ടൈൽ മാറ്റി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം റൂബി സുരേന്ദ്രയുടെ മൃതദേഹം കുഴിച്ചിട്ടു എന്നാണ് പോലീസിന്‍റെ നിഗമനം. മൃതദേഹം മണ്ണിട്ട് മൂടിയ ശേഷം ടൈൽ ഇടുകയായിരുന്നു. ചോദ്യം ചെയ്യലിൽ റൂബി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ലഹരി ഉപയോഗം ചോദ്യം ചെയ്തു; മുത്തശിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ഷിമോഗയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്‍റെ പേരിൽ മുത്തശിയെ കൊലപ്പെടുത്തി യുവാവ് അറസ്റ്റിൽ. അണ്ണാനഗർ സ്വദേശിനി സുശീലാമ്മ (60) യെയാണ് കൊച്ചുമകൻ കിഷോർ (25) കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്.

കിഷോർ ലഹരിമരുന്നിന് അടിമയാണ്. ക‌ഞ്ചാവ് ഉപയോഗിച്ചതിന് കിഷോറിന്‍റെ പേരിൽ നിരവധി കേസുകളുണ്ട്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട കിഷോറിനെ പോലീസ് കാലിൽ വെടിവച്ചു വീഴ്ത്തി. ഒളിയിടത്തിൽ വച്ച് ആക്രമണത്തിന് മുതിർന്നതോടെയാണ് ‌പോലീസ് വെടിവച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

 

National

സ്ത്രീധനത്തെ ചൊല്ലി പീഡനം; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. നവൽഗുന്ദ് സ്വദേശി ബസവരാജ് വദ്ദറാണ് ഭാര്യ പ്രിയങ്ക കമലകറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ബസവരാജിനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്.

കഴിഞ്ഞ 2024 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ബസവരാജിന്‍റെയും വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചകളിൽ തന്നെ പ്രിയങ്കയ്ക്ക് നേരെ ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും ഭാഗത്തുനിന്ന് പീഡനങ്ങൾ തുടങ്ങിയിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബസവരാജും ഇയാളുടെ വീട്ടുകാരും പ്രിയങ്കയെ മാനസികമായും ശാരീരികമായി പീഡിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തിന് പുറമെ കടുത്ത ശരീര അധിക്ഷേപങ്ങൾക്കും പ്രിയങ്ക ഇരയായിരുന്നു.

തന്നേക്കാൾ വണ്ണമുണ്ടെന്ന് പറഞ്ഞ് 'തടിച്ചി' എന്ന് വിളിച്ച് ബസവരാജ് പ്രിയങ്കയെ എപ്പോഴും പരിഹസിക്കുകയും വണ്ണമുള്ളതുകൊ‌ണ്ട് കുട്ടികളുണ്ടാവില്ലെന്ന് പറഞ്ഞ് പീഡിപ്പിക്കുന്നതും പതിവായിരുന്നു. എങ്കിലും രണ്ട് തവണ ഗർഭിണിയായ പ്രിയങ്ക ബസവരാജിന്‍റെ മർദനം കാരണം രണ്ട് തവണയും ഗർഭച്ഛിദ്രം സംഭവിക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

യുവതിയുടെ മരണത്തിന് പിന്നാലെ പ്രിയങ്കയുടെ കുടുംബത്തിന്‍റെ പരാതിയിൽ ഭർത്താവ് ബസവരാജിനെയും ഇയാളുടെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലപാതം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതായും കേസിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

National

കാറിൽവച്ച് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു: കാറിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബോലേഗാവ് സ്വദേശിയും സൈനികനുമായ ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.

ഭാഗവത് ജൂൺ 25- നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പോകാമെന്നു പറഞ്ഞ് ഇയാൾ സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജന ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പോലീസിനു മൊഴി നൽകിയിരുന്നു.

ഏകദേശം ഒരു വർഷം മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

കനത്ത മഴയിൽ വീട് തകർന്ന് മൂന്ന് മരണം

ബംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണ, അൽക, അനുഷ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.

കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലരയ്ക്ക് മംഗളൂരു കങ്കനാടിയിലെ നാഗോരിയിലുള്ള വീടിന്‍റെ ചുറ്റുമതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിൽ തകർന്ന് താഴെയുള്ള വാടക വീടുകളുടെ മേൽക്കൂരയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

പ്രദേശത്തെ നാല് വാടക വീടുകളുടെ മതിലുകൾ തകർന്നു. ഇതിൽ രണ്ട് കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി യു. ടി. ഖാദർ അറിയിച്ചു.

 

National

മഹാരാഷ്ട്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മദ്യപാനിയായ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഷരീഫ് പത്താൻ എന്ന യുവാവിനെയാണ് ഭാര്യ നസ്രീന്‍ പത്താൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ നസ്രീനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന ഷരീഫിന്‍റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോയെയാണ് നസ്രീന്‍ ഭര്‍ത്താവിന്‍റെ കഴുത്തില്‍ ഇലക്ട്രിക്കല്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഷരീഫ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നസ്രീന്‍റെ ശ്രമം.

ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് നസ്രീന്‍ വാദിച്ചെങ്കിലും പോലീസ് ചോദ്യം ചെയ്യലില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ല. ഇതോടെ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് ഷരീഫിന്‍റെ കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയതെന്ന് നസ്രീന്‍ കുറ്റസമ്മതം നടത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് നസ്രീനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിലെ ഫലോദി ജില്ലയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗേന റാം (35) എന്ന യുവാവാണ് ഭാര്യ പുഷ്പ (32), മകൾ ഖുശ്ബു (13), മകൻ കിഷൻ (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടിക്കിയത്.

ഗേന റാമിനെ തൂങ്ങിയ നിലയിലും ഭാര്യയെയും രണ്ട് മക്കളെയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഗേന റാം പുഷ്പയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

അതേസമയം, മരണത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

 

National

ബസും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം

ലക്നോ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുനാ എക്സ്‌പ്രസ്‌വേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. 65 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന വോൾവോ ബസാണ് ചൊവ്വാഴ്ച പുലർച്ചെ നാലിന് അപകടത്തിൽപ്പെട്ടത്.

അമിതവേഗത്തിലെത്തിയ ബസ് മുന്നിലുണ്ടായിരുന്ന ട്രക്കിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. നാല് യാത്രക്കാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ബസിലുണ്ടായിരുന്നവരിൽ 35 ഓളം പേർക്ക് പരിക്കുകളൊന്നുമില്ല. മരിച്ച നാല് പേരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ വിവരം അറിയിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

National

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.

ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)

 

National

വിവാഹ സൽക്കാരത്തിനിടെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹ സൽക്കാരത്തിനിടെ നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഓം പ്രകാശ് ചൗഹാൻ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവവുണ്ടായത്.

വിവാഹ സൽക്കാരത്തിനിടെ ചില യുവാക്കൾ നൃത്തത്തെച്ചൊല്ലി തർക്കത്തിലേർപ്പെട്ടു. ഇത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടെ മൂർച്ചയുള്ള ആയുധം കൊണ്ട് ഓം പ്രകാശിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

ഓം പ്രകാശിന്‍റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംശയിക്കപ്പെടുന്ന നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി.

National

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന യുവാവ് പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവർ ബബ്ലു (25) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുന്നത്. നടപ്പാതയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ രീതിയിൽ ഒരു ടാക്സി കാർ പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബബ്ലുവിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മെഹ്‌റോളിയിലെ വനപ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

International

ഖത്തറിലെ പ്രകൃതിവാതക ഹബ്ബിലെ സ്ഫോടനം: മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ

ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച 13 പേരിൽ 12 പേരും ഇന്ത്യകാർ. റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 66 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം.

അപകടം ദൗർഭാഗ്യകരമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ പ്രയാസമേറിയ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്‍റിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും എംബസി വ്യക്തമാക്കി.

International

ഖത്തറിലെ പ്രകൃതിവാതക ഹബ്ബിലെ സ്ഫോടനം: 13 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരും

ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. ഞായറാഴ്ച രാത്രി ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികളെ കാണാതായതായും 66 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവർ ഇന്ത്യ, പാക്കിസ്ഥാൻ സ്വദേശികളാണെന്ന് ഖത്തർ ഊർജ മന്ത്രി സാദ് അൽ കാബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപകടത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

പ്രാദേശിക കമ്പനികൾക്ക് വാതകം എത്തിക്കുന്ന ബർസാൻ ഗ്യാസ് സപ്ലൈ പ്ലാന്‍റിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മാർച്ചിൽ ഈ പ്ലാന്‍റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവിച്ച വലിയ നാശനഷ്ടങ്ങളെത്തുടർന്ന് ഇവിടത്തെ ഉത്പാദനം കുറച്ചു ദിവസങ്ങളായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതൊരു അട്ടിമറിയോ ആക്രമണമോ അല്ലെന്നും പൂർണമായും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജ മന്ത്രി വ്യക്തമാക്കി. അപകടത്തെത്തുടർന്ന് പ്ലാന്‍റിൽ വലിയ രീതിയിൽ തീപിടിത്തമുണ്ടായെങ്കിലും അടിയന്തര സുരക്ഷാ സേനയെത്തി തീയണച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാനും പരിക്കേറ്റവർക്ക് അടിയന്തര സഹായം ലഭ്യമാക്കാനുമായി ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

National

കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

ഹൈദരാബാദ്: തെലുങ്കാനയിലെ മെഡ്ചലിൽ കാറും ട്രക്കും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മൽക്കാജ്ഗിരി സ്വദേശികളായ ചന്ദ്രശേഖർ (33), ഭാര്യ രേഖ (30), ബന്ധുവായ നിഹാൽ (രണ്ട്) എന്നിവരാണ് മരിച്ചത്. ചന്ദ്രശേഖരന്‍റെ മകൻ ലോഹിതിന് അപകടത്തിൽ പരിക്കേറ്റു.

ഗോദാവരിഖനിയിലുള്ള ബന്ധുക്കളെ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. ചന്ദ്രശേഖരൻ, രേഖ, ലോഹിത്, നിഹാൽ എന്നിവർ ഒരു കാറിലും രേഖയുടെ സഹോദരൻ രാജശേഖർ, സഹോദരി ജയ, ഇരുവരുടെയും മക്കളായ നിഖിൽ, ലോഹിത എന്നിവർ മറ്റൊരു വാഹനത്തിലുമാണ് യാത്ര ചെയ്തിരുന്നത്.

മെഡ്ചലിലെ മുരഹാരിപ്പള്ളിയിൽ എത്തിയപ്പോഴാണ് എതിർ ദിശയിൽ നിന്ന് വന്ന ട്രക്ക് കാറുമായി കൂട്ടിയിടിച്ചത്. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. ചന്ദ്രശേഖർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രേഖയെയും നിഹാലിനെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

രാജശേഖരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

മണൽ ഖനനത്തെച്ചൊല്ലി തർക്കം; മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

റായ്പുർ: ഛത്തീസ്ഗഡിലെ കോറിയ ജില്ലയിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്‍റുമായ ഭരത് സിംഗ്, അദ്ദേഹത്തിന്‍റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷിത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന കാർ ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഭരത് സിംഗ് സംഭവസ്ഥലത്തും നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മണൽ ഖനനത്തെച്ചൊല്ലി ഭരത് സിംഗിന്‍റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഒന്‍പത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

Kerala

ഹിമാചൽപ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

ഷിംല: ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മസ്രുന്ദ്-ഹമാൽ റൂട്ടിൽ ഛത്രണ്ടുണ്ടിന് സമീപമാണ് അപകടം നടന്നത്.

വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

സംഭവത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

National

ക്രൂരമർദനത്തിനെതിരെ പരാതി നൽകാൻ പോയ ഭാര്യയെ യുവാവ് കൊലപ്പെടുത്തി

ഭോപാൽ: മധ്യപ്രദേശിലെ മൊറേനയിൽ ഭർത്താവിന്‍റെ ക്രൂരമായ മർദനത്തിനെതിരെ പരാതി നൽകാൻ പോയ യുവതിയെ കൊലപ്പെടുത്തി. നിഷാ ജാതവ് (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ധർമേന്ദ്ര ജാതവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ധർമേന്ദ്രയും നിഷയും വിവാഹിതരായിട്ട് 15 വർഷത്തോളമായി. കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കമുണ്ടായി. നിഷയെ ധർമേന്ദ്ര ക്രൂരമായി മർദിച്ചു.

ഭർത്താവിന്‍റെ മർദനത്തിൽ മനംനൊന്ത്, പരാതി നൽകാനായി ദിംനി പോലീസ് സ്റ്റേഷനിലേക്ക് നടന്നുപോയ നിഷയെ ധർമേന്ദ്ര പിന്തുടരുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തുന്നതിനു മുൻപ് ഒരു കൃഷിയിടത്തിന് സമീപത്തു വച്ച് നിഷയെ തടഞ്ഞുനിർത്തിയ ധർമേന്ദ്ര, ഇരുമ്പുവടികൊണ്ട് തലയുടെ പിൻഭാഗത്ത് അടിച്ചു. ഗുരുതരമായ പരുക്കേറ്റ നിഷ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ഇവർക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. നിഷ മുൻപും പലതവണ ഭർത്താവിന്‍റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് ഗാർഹിക പീഡനങ്ങൾ നേരിട്ടിരുന്നതായി ബന്ധുകൾ പോലീസിനോട് പറഞ്ഞു.

 

National

വീട്ടുജോലി ചെയ്യാത്തതിന് പങ്കാളിയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ഹാസനിൽ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ശരത് (27) എന്ന യുവാവാണ് പങ്കാളി അനുഷ (20) യെ കൊലപ്പെടുത്തിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറ് മാസമായി മല്ലേശ്വരത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. അനുഷയ്ക്ക് വീട്ടുജോലികൾ ചെയ്യാൻ മടിയായതിനാൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ശരത് അനുഷയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന് ശേഷം ശരത് അഭിഭാഷകനോട് കുറ്റസമ്മതം നടത്തി. അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കണ്ടെത്താനായി ശരത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

National

അമേരിക്കയിൽ ബോംബർ വിമാനം തകർന്ന് എട്ട് പേർ മരിച്ചു

കാലിഫോർണിയ: അമേരിക്കയിൽ ബോംബർ വിമാനം തകർന്ന് എട്ട് പേർ മരിച്ചു. തിങ്കളാഴ്ച കാലിഫോർണിയയിലാണ് ബി- 52 ബോംബർ വിമാനം അപകടത്തിൽപ്പെട്ടത്.

കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീഴുകയായിരുന്നു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു. ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ് ബി52 ബോംബർ വിമാനങ്ങൾ.

National

സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റു; പിതാവിനെ മകൻ കുത്തിക്കൊന്നു

മുംബൈ: സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റതിന് പിന്നാലെ യുവാവ് പിതാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ(82) ആണ് കൊല്ലപ്പെട്ടത്.

മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിന്‍റെ ഉപദ്രവത്തിൽ മനംമടുത്ത ജലവിഭവ വകുപ്പ് മുൻ ജീവനക്കാരനായിരുന്ന ജാഫർ ഖമറുദ്ദീൻ, വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകൾക്കൊപ്പം താമസിച്ചുവരികയുമായിരുന്നു.

വീടിന്‍റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി, വീടിന്‍റെ ഉടമസ്ഥാവകാശം ജാഫർ ഖമറുദ്ദീന് നൽകുകയും മകനോട് വീട്ടിൽനിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു.

കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫർ ഖമറുദ്ദീനെ മകൻ ആക്രമിച്ചു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അബ്ദുൾ റഹ്മാൻ, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു.

സംഭവസമയം ജാഫർ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.

National

കാമുകിയുടെ മകളെ കൊന്നു, മൃതദേഹം സ്യൂട്ട് കേസിലാക്കി കത്തിച്ചു; യുവാവ് പിടിയിൽ

അമൃത്സർ: പഞ്ചാബിൽ കൗമാരക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിക്കുകയും തെളിവുകൾ തീയിട്ടു നശിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പഞ്ചാബിലെ നവാംഷഹറിലാണ് സംഭവം.

നവാംഷഹർ ഗർഹ്ശങ്കർ റോഡിലെ പീർ വാലി ഗലിയിൽ താമസിക്കുന്ന ഉഷാ റാണിയുടെ 15കാരിയായ മകൾ രാധികയാണ് കൊല്ലപ്പെട്ടത്. മേയ് 29 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു.

ഉഷാ റാണിയുമായി പ്രണയത്തിലായിരുന്ന ഗുർവിന്ദർ സിംഗ് (23) എന്ന ഗോപയാണ് കേസിലെ പ്രതി. 45കാരിയായ ഉഷാ റാണിയുമായുള്ള ഗുർവിന്ദറിന്‍റെ ബന്ധത്തെ മകൾ രാധിക ശക്തമായി എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മേയ് 29ന് ഉഷാ റാണി ജോലിക്ക് പോയ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നപ്പോഴാണ് പ്രതി സ്ഥലത്തെത്തി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടിവച്ച് ഹോഷിയാർപൂർ ജില്ലയിലെ ഖുരാൽഗഡ് സാഹിബിന് അടുത്തുള്ള വനമേഖലയിൽ എത്തിച്ചു.

അവിടെവച്ച് തെളിവ് നശിപ്പിക്കാനായി സ്യൂട്ട്കേസിനും മൃതദേഹത്തിനും തീയിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് പെൺകുട്ടിയുടെ പൂർണമായും കത്തിയ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

 

National

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദെഹ്പ വിനായക്പൂർ സ്വദേശി സച്ചിൻ (32) ആണ് ഭാര്യ ജ്യോതി (28) യെ കൊലപ്പെടുത്തിയത്.

ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും കോപാകുനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.

സംഭവം നടക്കുന്പോൾ ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. പിന്നീട് കുട്ടികൾ ഉണർന്നപ്പോൾ ജ്യോതി രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.

സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Kerala

ടിക് ടോക്കിലെ തർക്കം ജീവനെടുത്തു; ഷാർജയിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ടിക് ടോക്കിലെ തർക്കം. ടിക് ടോക്ക് ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽകണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലു പേർ കസ്റ്റഡിയിലാണ്.

ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ഇത് തർക്കത്തിലേക്കും അടിയിലേക്കും കുത്തിലേക്കും എത്തിയെന്ന് സംഭവത്തെക്കുറിച്ച് അറിയുന്നവർ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു നാൽപതുകാരനായ ഇസ്മായിൽ പൊന്നൻ.

ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരൻ ദുബായിലുണ്ട്. ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

National

യുവാവിനെ കൊന്ന ശേഷം ശരീരം കഷ്ണങ്ങളാക്കി; ദമ്പതികൾ അറസ്റ്റില്‍

ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ യുവതിയും ഭർത്താവും ചേർന്ന് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി. ഫത്തേപൂർ സ്വദേശി വിജയ് നിഷാദിനെ മെയ് എട്ട് മുതൽ കാണാനില്ലായിരുന്നു. വിജയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തിൽ കിരൺ ദേവി, ഭർത്താവ് കാംത പ്രസാദ് എന്നിവർ പിടിയിലായി.

വിജയ്‌യും കിരണും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കാംത ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയുകയും തുടർന്ന് കിരണുമായി ചേർന്ന് വിജയ്‌യെ കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു.

ദമ്പതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി വിജയ്‌യെ കിരൺ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഈ സമയം കംത ഇയാളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള മാർഗങ്ങളെപ്പറ്റി ദമ്പതികൾ യൂട്യൂബിൽ തിരച്ചിൽ നടത്തിയതിന്‍റെ തെളിവുകൾ പോലീസിന് ലഭിച്ചു.

മൃതദേഹം ചാക്കിൽ കൊള്ളാതായപ്പോഴാണ് കഷ്ണങ്ങളായി മുറിച്ച് വനത്തിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചു.

 

International

കൊതുകിനെ കൊതുകുകൊണ്ട് നേരിടാന്‍ ഗൂഗിള്‍

കലിഫോര്‍ണിയ: കൊതുകിനെ കൊതുകിനെക്കൊണ്ടു നേരിടാനുള്ള പദ്ധതിയുമായി ഐടി ഭീമനായ ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിക് ഇന്‍കിന്‍റെ ലൈഫ് സയന്‍സ് വിഭാഗമായ വിർളിയാണു പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ലബോറട്ടറിയില്‍ വളര്‍ത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട ബാക്‌ടീരിയ ബാധയുള്ള 3.2 കോടി കൊതുകുകളെ അമേരിക്കയിലെ കലിഫോര്‍ണിയയിലും ഫ്ലോറിഡയിലുമായി തുറന്നുവിടും.

ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിർളി അറിയിച്ചു.

National

ഭർത്താവും രണ്ടാം ഭാര്യയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി, മൃതദേഹങ്ങൾ കത്തിച്ചു; ആദ്യ ഭാര്യയും മക്കളും അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ ഭർത്താവും രണ്ടാം ഭാര്യയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കാറിലിട്ട് കത്തിച്ച ആദ്യ ഭാര്യയും മക്കളും അറസ്റ്റിൽ. മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, പുസിയുടെ സഹോദരിയുടെ മകൾ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമിന്‍റെ ആദ്യ ഭാര്യ സുനിത, മകൾ സരിത, പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അജ്മീർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ബോരഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ദേശീയപാതയിൽ ഒരു കാർ കത്തുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. വിവരമറിഞ്ഞ് പോലീസെത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിലും സമീപത്തുമായി നാല് മൃതദേഹങ്ങൾ പൂർണമായും കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് മൃതദേഹങ്ങൾ കാറിനുള്ളിലും ഒരു മൃതദേഹം സമീപത്തെ വയലിലുമാണ് കിടന്നിരുന്നത്.

വീടിനുള്ളിൽ വച്ച് ഇവരെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ രാമിന്‍റെ തന്നെ കാറിലേക്ക് മാറ്റുകയും, തുടർന്ന് ദേശീയപാതയിൽ എത്തിച്ച് വാഹനത്തിന് തീയിടുകയുമായിരുന്നു. ആദ്യം ഇതൊരു അപകട മരണമാണെന്ന് തോന്നിയെങ്കിലും പിന്നീട് ഫോറൻസിക് വിദഗ്ധരും പോലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ മൃതദേഹങ്ങളിൽ മാരകമായ പരിക്കുകൾ കണ്ടെത്തുകയായിരുന്നു.

ഇതേ തുടർന്ന് പോലീസ് സുനിതയെ ചോദ്യം ചെയ്തു. പൂസി ദേവിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാം ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു എന്നാണ് സുനിത ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ പോലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുടുംബത്തിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായത്.

രാമിന്‍റെ രണ്ടാം വിവാഹത്തെച്ചൊല്ലി കുടുംബത്തിൽ വലിയ രീതിയിലുള്ള കലഹങ്ങൾ ഉണ്ടായിരുന്നു. രണ്ട് ഭാര്യമാരും രാം സിംഗും പൂസി ദേവിയും ഒരേ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച രാത്രി ഇതേച്ചൊല്ലി വീട്ടിൽ വലിയ വാക്കുതർക്കം ഉണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സുനിത, സരിതയുടെയും പ്രായപൂർത്തിയാകാത്ത മകന്‍റെയും സഹായത്തോടെ നാലുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

സുനിതയെയും രണ്ട് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനും സംഭവങ്ങളുടെ കൃത്യമായ ക്രമം മനസിലാക്കാനുമുള്ള ചോദ്യം ചെയ്യലുകൾ നിലവിൽ പുരോഗമിക്കുകയാണ്.

 

National

കാർ ട്രാക്ടറിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിന് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജൗൻപൂർ സ്വദേശികളായ സരോജ് സിംഗ് (58), സംഗീത സിംഗ് ( 22), സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്. ഡൽഹിയിൽ നിന്നു വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും തല കീഴായി മറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഗുരുചരൺ സിംഗ്, ഭാര്യ പ്രതിഭ സിംഗ്, നീരജ് സിംഗ്, ഭാര്യ സവിത സിംഗ്, സമർഥ് എന്നിവർക്കാണ് പരിക്കേറ്റത്.

വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ വന്യജീവി സങ്കേതത്തിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. പുരൈന സ്വദേശിനി രീത ദേവി (40) യാണ് മരിച്ചത്.

രീതയുടെ കഴുത്തിലും ചുമലിലും ആഴത്തിലുള്ള കടിയേറ്റ മുറിവുകളും കവിളുകളിലും തലയിലും നഖങ്ങൾ കൊണ്ടുള്ള പോറലുകളുമുണ്ട്. വന്യജീവി സങ്കേതത്തിന്‍റെ പ്രധാന വനമേഖലയിലൂടെ ഒഴുകുന്ന തോടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കന്നുകാലികൾക്കായി പുല്ല് ചെത്തിക്കൊണ്ടിരുന്നപ്പോഴാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. രീതയുടെ ഭർത്താവ് സുഭാഷ് ഗൗതമന് അന്ത്യകർമങ്ങൾക്കായുള്ള ചിലവുകൾക്കായി 10,000 രൂപ അടിയന്തര സഹായമായി നൽകിയിട്ടുണ്ട്.

International

ബംഗ്ലാദേശിൽ ലോറി മറിഞ്ഞ് 15 മരണം, 10 പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിലെ തങ്കാലി ജില്ലയിൽ ഇരുമ്പ് കമ്പികൾ കയറ്റിയ ലോറി മറിഞ്ഞ് 15 പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു. ലോറിക്ക് മുകളിൽ കയറിയ യാത്രക്കാരാണ് മരിച്ചവർ. ജമുന പാലത്തിന്‍റെ കിഴക്ക് ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചട്ടോഗ്രാമിൽ നിന്നും വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

ബക്രീദ് പ്രമാണിച്ചുള്ള 10 ദിവസത്തെ അവധി ആരംഭിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് കിട്ടാത്ത യാത്രക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്. വഴിയിൽ പലയിടങ്ങളിൽ നിന്നായി ഇവർ വണ്ടിയിൽ കയറിയതാണെന്ന് പോലീസ് കരുതുന്നു.

 

National

ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ. ഇലക്ട്രിക്കൽ കോൺട്രാക്ടർ ശിവാജിയാണ് ഭാര്യ ഗുഗുലോത് മീനാക്ഷി (28) യെ കൊലപ്പെടുത്തിയത്.

ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ, ഗുഗുലോതിന്‍റെ കുടുംബം ശിവാജിക്കെതിരെ പോലീസിൽ പരാതി നൽക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് 80 ലക്ഷത്തോളം രൂപയുടെ ഭവനവായ്പ ഉൾപ്പെടെ കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഗുഗുലോതിന്‍റെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും യുവതി മരിച്ചാൽ കടമെല്ലാം തീരുമെന്നും പറഞ്ഞ് ഇയാൾ സ്ഥിരം ഭീഷണിപ്പെടുത്തുമായിരുന്നു.

14 വർഷം മുന്പ് വിവാഹിതരായ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ഗാർഹിക പീഡനത്തിനും ദൂരുഹ മരണത്തിനും നിലവിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

International

കൽക്കരി ഖനിയിൽ സ്ഫോടനം; 90 പേർ മരിച്ചു

ബെയ്ജിംഗ്: ചൈനയിൽ കൽക്കരി ഖനിയിലെ സ്ഫോടനത്തിൽ 90 പേർ മരിച്ചു. ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിലാണ് വാതക സ്ഫോടനമുണ്ടായത്. സംഭവം നടക്കുന്പോൾ 247 തൊഴിലാളികളായിരുന്നു ഖനിക്കുള്ളിലുണ്ടായിരുന്നത്.

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കാനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് നിർദേശിച്ചു. ഖനിയുടെ ചുമതലയിലുള്ള കന്പിനിയിലെ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

National

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടി; ബാഡ്മിന്‍റൺ താരത്തെ മർദിച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ 17 കാരിയുമായി ഒളിച്ചോടിയ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭിവാഡി സ്വദേശിയും ബാഡ്മിന്‍റൺ താരവുമായ മോനു (21) ആണ് കൊല്ലപ്പെട്ടത്.

ഒരു മാസം മുമ്പ് മോനുവും തിഗാവ് സ്വദേശിയായ പതിനേഴുകാരിയും ഒളിച്ചോടിയിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ കുടുംബം മോനുവിനെതിരെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പോലീസിൽ നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും, മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയത്.

കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോവുകയാണെന്ന് വീട്ടുകാരെ അറിയിച്ച് രണ്ട് ദിവസം മുമ്പ് ഇറങ്ങിയ മോനുവിനെ പിന്നീട് കാണാതി. ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം തന്നെയാണ് മോനുവിനെ തങ്ങൾ പിടികൂടിയ വിവരം പോലീസിനെ അറിയിച്ചു.

പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ യുവാവ് മർദനത്തിന് ഇരയായതായും ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിലാണെന്നും കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസത്തോളം യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധിയാക്കി ക്രൂരമായി പീഡിപ്പിച്ചതായാണ് വിവരം. ഉടൻ തന്നെ യുവാവിനെ ആശുപത്രില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ബസിന് പിന്നിൽ ഓട്ടോയിടിച്ച് ആറ് മരണം; ഏഴ് പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ആറ് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ബെർഹാംപൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലാണ് ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.

പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ബസിന് തീപിടിച്ച് ഡ്രൈവർ മരിച്ചു, 15 പേർക്ക് പരിക്ക്

ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ബസിന് തീപിടിച്ച് ഡ്രൈവർ മരിച്ചു, കണ്ടക്ടർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. കാൺപൂർ സ്വദേശി ശംഭുവാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഡിവൈഡറിലിടിച്ച് ഒരു ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞിരുന്നു. തൊട്ടുപിന്നാലെ കാൺപൂരിൽ നിന്നും ഗുഡ്ഗാവിലേക്ക് പോവുകയായിരുന്ന ബസ് ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചു.

അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ 15 പേരിൽ കണ്ടക്ടർ ഉൾപ്പെടെ 10 പേരുടെ നില ഗുരുതരമാണ്. നിസാര പരിക്കുകളുണ്ടായിരുന്ന അഞ്ച് പേരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രി വിട്ടു. നിലവിൽ ബാക്കി യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

International

അമേരിക്കയിൽ മോസ്കിൽ വെടിവയ്പ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മോസ്കിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ മരിച്ചതായി പോലീസ് മേധാവി അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.

സാൻ ഡീഗോയിലുള്ള ഇസ്‌ലാമിക് സെന്‍ററിലാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ പള്ളിയിലെ സുരക്ഷാജീവനക്കാരനും ഉൾപ്പെടുന്നു.

സാൻ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മോസ്കിലാണ് ആക്രമണമുണ്ടായത്. ഇവിടെ അഞ്ച് വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി അറബി ഭാഷ, ഇസ്‌ലാമിക പഠനം, ഖുറാൻ എന്നിവ പഠിപ്പിക്കുന്നുണ്ട്.

National

കാറും കൊയ്ത്തുയന്ത്രം കയറ്റിയ ട്രക്കും കൂട്ടിയിടിച്ച് നാല് മരണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

ലക്നോ: കാറും കൊയ്ത്തുയന്ത്രം കയറ്റിയ ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ബഹ്റൈച്ച്-നാൻപാര പാതയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ബഹ്റൈച്ച് സ്വദേശികളായ സുഹൃത്തുകൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അശ്വനി ശ്രീവാസ്തവ, അൽത്താഫ് അഹമ്മദ്, അനിൽ കുമാർ, മഹേന്ദ്ര എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വികാസ് ശ്രീവസ്തവ, ശിവം ശ്രീവസ്തവ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്ക് പെട്ടെന്ന് റോഡിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോഴാണ് എതിർദി‍‍ശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ആറടിയോളം ദൂരേക്ക് തെറിച്ച് വീണ് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു.

ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ട്രക്കിന്‍റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നു ഓടി രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ കൊയ്ത്തുയന്ത്രം കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

National

മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ വയോധിക മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയായിൽ ഇലകൾ ശേഖരിക്കാൻ പോയ വയോധിക കടുവായുടെ ആക്രമണത്തിൽ മരിച്ചു. വേഡെഗാവ് ബന്ദ്യ സ്വദേശിനി ശോഭ ഹരിദാസ് രഹതെ (65) യാണ് മരിച്ചത്.

ഗോതാങ്കാവ് വന മേഖലയിൽ മരുമകളോടൊപ്പം ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിത്. കൂടെയുണ്ടായിരുന്നവും മരുമകളും ബഹളം വച്ചതിനെ തുടർന്ന് കടുവ വനത്തിലേക്ക് ഓടി മറഞ്ഞു.

കടുവയെ പിടികൂടാനായി പ്രദേശത്ത് കാമറകളും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ശോഭയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 50,000 രൂപ കൈമാറി. ബാക്കി തുക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ പ്രദേശവാസികൾ പൂക്കളും ഇലകളും ശേഖരിക്കാനായി വനത്തിൽ പോകാറുണ്ട്. ഇവരുടെ പ്രധാന വരുമാന മാർഗമായതിനാൽ ജനങ്ങൾ കൂട്ടത്തോടെ വനത്തിനുള്ളിലേക്ക് കടക്കുന്നത് കടുവയുടെ ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

National

കാറും ബൈക്കും കൂട്ടിയടിച്ച് രണ്ട് മരണം

ന്യൂഡൽഹി: അമിതവേഗത്തിൽ വന്ന കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കരവാൾ നഗർ സ്വദേശികളായ രോഹിത് (31), ഹേമന്ത് (33) എന്നിവരാണ് മരിച്ചത്. ഇരുവരും ഐപിഎൽ കണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ ഹിമാൻഷു (27) നെ പോലീസ് അറസ്റ്റ് ചെയ്തു.

ഭജൻപുര മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് ഹിമാൻഷുനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധർ അപകടസ്ഥലം പരിശോധിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.

National

വിഷം കലർത്തിയ ഭക്ഷണം നൽകി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

അമരാവതി: ആന്ധ്രപ്രദേശിലെ കടപ്പയിൽ ഭാര്യക്ക് വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. പ്രോഡുത്തൂർ സ്വദേശി കിരൺ ആണ് ഭാര്യ പദ്മജ (31) യെ കൊലപ്പെടുത്തിയത്.

പദ്മജയ്ക്ക് വണ്ണം കൂടുന്നതിന്‍റെ പേരിൽ ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. വണ്ണം കുറയ്ക്കാൻ പദ്മജയെ കിരൺ നിരന്തരം നിർബന്ധിച്ചിരുന്നു. ഭാരം കുറയ്ക്കാനുള്ള പദ്മജയുടെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് യുവതിയെ അപായപ്പെടുത്താൻ കിരൺ തീരുമാനിക്കുന്നത്.

ഇതേ തുടർന്ന് ഇയാൾ 80,000 രൂപ വില വരുന്ന വിഷം വാങ്ങുകയും ഭക്ഷണത്തിൽ കലർത്തി പദ്മജക്ക് നൽക്കുകയും ചെയ്തു. വിഷം ഉള്ളിലെത്തി പദ്മജ ബോധം കെട്ടുവീണെങ്കിലും മരിച്ചില്ല. ഇതോടെ ഇയാൾ തലയിണ ഉപയോഗിച്ച് പദ്മജയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

ഇതിന് ശേഷം പദ്മജയ്ക്ക് ഹൃദയാഘാതം വന്നുവെന്ന് കിരൺ വീട്ടുകാരെ അറിയിച്ചു. മരണത്തിൽ പദ്മജയുടെ വീട്ടുകാർക്ക് തോന്നിയ സംശയത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പദ്മജയുടെ ശരീരത്തിൽ വിഷം കണ്ടെത്തുന്നത്.

ഇതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കിരൺ കുറ്റം സമ്മതിച്ചത്. ഇയാൾക്ക് വിഷം നൽകിയ വ്യക്തിക്കായുള്ള തിരച്ചിൽ നടന്ന് വരികയാണെന്ന് പോലീസ് പറഞ്ഞു.

National

മധ്യപ്രദേശിൽ യുവാവ് ഭാര്യയെ തലക്കടിച്ചു കൊന്നു, രണ്ട് വയസുകാരനെ വനത്തിൽ ഉപേക്ഷിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്സനിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ വനത്തിൽ ഉപേക്ഷിച്ചു. ബീഗംഗഞ്ച് സ്വദേശി രാജേന്ദ്ര അഹിർവാരാണ് ഭാര്യ ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയും മകനെ വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തത്.

മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ജ്യോതിയെയും മകനെയും കൂട്ടി രാജേന്ദ്ര വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ ബീഗംഗഞ്ചിലേക്ക് പോകുന്നതിനുപകരം ഹൈദർഗഡിന് സമീപമുള്ള വനപ്രദേശത്തേയ്ക്കാണ് ഇയാൾ കൊണ്ടുപോയത്. വനത്തിനുള്ളിൽ വച്ച് രാജേന്ദ്ര, ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചു.

ജ്യോതിയും മകനും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ രാജേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.

ഉടൻ തന്നെ പോലീസ് തിരച്ചിൽ നടത്തുകയും 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മകന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയത്.

മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.

ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകം നടക്കുന്ന സമയത്ത് പിതാവ് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്.

National

മുൻ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം റെയിൽവേ ട്രാക്കിനരികെ ഉപേക്ഷിച്ചു; പ്രതി അറസ്റ്റിൽ

ജയ്പൂർ: ഏഴ് വർഷമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച മധ്യവസ്കൻ അറസ്റ്റിൽ. സതീഷ് കുമാർ ശർമ (50) യാണ് മുൻ ഭാര്യ മീനു ശർമയെ കൊലപ്പെടുത്തിയത്.

ദീർഘകാലമായുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ മീനു ഏഴ് വർഷമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. സംസാരിക്കാനെന്ന വ്യാജേന സതീഷ് മീനുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

ഏപ്രിൽ 20 ന് റെയിൽവേ ട്രാക്കിന് സമീപം ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മുഖത്ത് തുണി മുറുക്കി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മീനുവിന്‍റെ സഹോദരൻ വിഷ്ണു കാന്ത് ശർമയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ മീനു പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയം സതീഷിലേയ്ക്ക് എത്തുകയും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതി‌ച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

കാറും ബസും കൂട്ടിയിടിച്ച് ആറ് മരണം

ബംഗളൂരു: കർണാടകയിലെ യാദ്ഗിരിൽ കാറും സ്വകാര്യ ബസും കൂട്ടിയിച്ച് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ദേവാപൂരിനടുത്താണ് അപകടമുണ്ടയാതെന്ന് പോലീസ് പറഞ്ഞു.

യാദ്ഗിറിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Kerala

യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഇരുവരുടെയും ഫോണുകൾ കിണറ്റില്‍‌നിന്ന് കണ്ടെത്തി

കോഴിക്കോട്: ചെലവൂർ മൂഴിക്കലില്‍ യുവതിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകള്‍ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഈസ്റ്റ് മൂഴിക്കൽ പൂതംകുഴി വീട്ടിൽ നസ്രീനയുടെ(16) രണ്ടു ഫോണും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസിൽ അദ്നാന്‍റെ (20) ഫോണുമാണ് കിണറ്റില്‍‌നിന്ന് പോലീസ് കണ്ടെത്തിയത്.

മാതൃസഹോദരിയുടെ മകൾ നസ്രീനയെ കൊലപ്പെടുത്തിയ നിലയിലും യുവാവായ അദ്നാനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ എങ്ങനെയെത്തി എന്നത് ദുരൂഹമാണ്. നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകള്‍ കണ്ടെടുത്തത്. തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നതായാണ് സൂചന. അദ്നാൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരു ഫോൺ ലഭിച്ചിരുന്നു. പ്രതിയാണ് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതെങ്കിൽ ഈ ഫോണും നശിപ്പിക്കേണ്ടതായിരുന്നു എന്നാണ് നിഗമനം.

അദ്നാനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി ഉള്ളിൽനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പ്രതി മരിച്ച ശേഷം ഫോണുകൾ കിണറ്റിൽ എങ്ങനെ എത്തിയെന്നതാണ് ദുരൂഹത ഉണർത്തുന്നത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി തെളിവു നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നാണ് പോലീസിന്‍റെ സംശയം. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുവരുമെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് നസ്രീനയെയും മാതൃസഹോദരിയുടെ മകൻ അദ്‌നാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിൽ താമസിച്ചു വന്ന അദ്നാനെ അടുത്തകാലത്ത് വീട്ടിലുണ്ടായ ചില പ്രശ്നങ്ങൾക്കു പിന്നാലെ ഡിസംബറിൽ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചതാണ് നസ്രീനയുടെ മരണത്തിന് ഇടയാക്കിയതെന്നും ടേപ്പ് ഉപയോഗിച്ച് മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസം മുട്ടിയാണ് അദ്നാൻ മരിച്ചതെന്നുമാണ് സൂചന.

National

സ്വന്തം മരണം ചിത്രീകരിക്കാൻ യാചകനെ കൊന്നു കത്തിച്ചു, സേനയിൽനിന്നു പിരിച്ചുവിട്ട പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

ലക്നോ: സ്വന്തം മരണം ചിത്രീകരിക്കാൻ യാചകനെ കൊന്നു കത്തിച്ച കേസിൽ സേനയിൽനിന്നു പിരിച്ചുവിട്ട പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ ഹാത്രാസ് റോഡ് ഹാൾട്ടിനടുത്താണ് സംഭവം.

മാർച്ച് 12ന് അജ്ഞാത വൃദ്ധന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം ഇവിടെനിന്നു കണ്ടെടുത്തിരുന്നു. പോലീസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന രാംവീർ സിംഗ്(55) ആണ് കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ട്. മൃതദേഹത്തിന് സമീപത്തുനിന്നു ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

സംഭവത്തിൽ ഹത്രാസ് സിറ്റിയിലെ ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി) സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ, പോലീസ് സത്യാവസ്ഥ കണ്ടെത്തുകയും മെയിൻപുരി ജില്ലയിലെ കിഷ്‌നി പ്രദേശത്തുനിന്നു രാംവീർ സിംഗിനെ ഏപ്രിൽ 14ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

താൻ മരിച്ചുവെന്ന വ്യാജ വാർത്ത പരത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് ജിആർപി ഹത്രാസ് സിറ്റി സ്റ്റേഷൻ ഇൻചാർജ് സുയാഷ് സിംഗ് പറഞ്ഞു. എന്നാൽ, ഇതിന്‍റെ കാരണം വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്, ഫിറോസാബാദ്, അലിഗഡ്, മൊറാദാബാദ്, ഹർദോയ്, മെയിൻപുരി, ബദൗൺ തുടങ്ങിയ ജില്ലകളിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കവർച്ച, വഞ്ചന തുടങ്ങിയ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്'. ഉദ്യോഗസ്ഥർ പറഞ്ഞു.

കുറ്റകൃത്യം ചെയ്യുന്നതിനിടെ പ്രതിക്കു പൊള്ളലേറ്റതായും പോലീസ് വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

National

തീർഥാടകർ സഞ്ചരിച്ച പിക്ക് അപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് മരണം

അമരാവതി: ആന്ധ്രപ്രദേശിലെ കുർണൂലിൽ തീർഥാടകർ സഞ്ചരിച്ച പിക്ക് അപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. ധർമ്മപൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം.

മന്ത്രാലയിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് പോയ പിക്ക് അപ്പ് വാനാണ് എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. വാഹനത്തിൽ 21 പേരായിരുന്നു ഉണ്ടായിരുന്നത്.

എട്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കർണാടക സ്വദേശികളായ അഞ്ച് സ്ത്രീകൾ, മൂന്ന് വയസുള്ള പെൺകുട്ടി, രണ്ട് പുരുഷന്മാർ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

അപകടത്തിന്‍റെ കൃത്യമായ കാരണം അന്വേഷിക്കാൻ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദിൽ സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സഹീറാബാദ് സ്വദേശി കവിരാജ് (40), ഭാര്യ പവാനി (35), മകൾ കീർത്തന (11) എന്നിവരാണ് മരിച്ചത്. മകൻ കാർത്തിക്കിന് പരിക്കേറ്റു. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു.

രുക്മപൂരുള്ള പവാനിയുടെ വീട്ടിൽ നിന്ന് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടം. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന ട്രക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കവിരാജും പവാനിയും കീർത്തനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ കാർത്തിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഷെരീഫ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുകൊടുത്തു.

National

ട്രക്കിംഗിനിടെ സ്ഫോടനം; എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു, നാല് പേർക്ക് പരിക്ക്

ചെന്നൈ: ചെന്നൈ സിംഗപ്പെരുമാൾ കോവിലിന് സമീപമുള്ള അനുമന്തപുരം ഫയറിംഗ് റേഞ്ചിൽ ട്രക്കിംഗിന് പോയ വിദ്യാർഥി സഫോടനത്തിൽ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. നാലാം വർഷ എൻജിനിയറിംഗ് വിദ്യാർഥി എമാൻസു യാദവ് (21) ആണ് മരിച്ചത്. വിശാൽ വേണുഗോപാൽ, ആര്യൻ ശർമ, കൃഷ്ണ സിരാജ് മഹാജൻ, നിഷ്കാസ് നിരജ് എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകുന്നേരം ആറംഗ വിദ്യാർഥി സംഘമാണ് ട്രക്കിംഗിന് പോയത്. ഫയറിംഗ് റേഞ്ചിന് സമീപമുള്ള കുന്നിൻ മുകളിൽ അനുവാദമില്ലാതെ കയറിയ വിദ്യാർഥികൾ അവിടെ ഒരു ഇരുന്പ് വസ്തു കിടക്കുന്നത് കണ്ടു. തുടർന്ന് വിദ്യാർഥികളിൽ ഒരാൾ അത് കാലുകൊണ്ട് തട്ടി. തെറിച്ചു പോയ വസ്തു പാറയിൽ തട്ടി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

എമാൻസുവിന്‍റെ നെഞ്ചിലും തോളിലും മാരകമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിശാലിന്‍റെ ഇടതുകൈയ്‌ക്കും വിരലുകൾക്കും വലിയ ക്ഷതമേറ്റിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന വിരാട് സഞ്ജയ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

സുരക്ഷാ സേനകൾ പരിശീലനത്തിനായി ഉപോയിക്കുന്ന സ്ഥലമാണ്. പരിശീലനത്തിന് ശേഷം പൊട്ടിത്തെറിക്കാതെ പോയ ഷെല്ലാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

National

നിറത്തിന്‍റെ പേരിൽ അപമാനം, കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് യുവതി

ഭോപ്പാല്‍: കാമുകനൊപ്പം ജീവിക്കാന്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി. മധ്യപ്രദേശിലെ ധാറിലാണ് സംഭവം.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് വരുത്തി തീർക്കാനുള്ള നീക്കം പോലീസിന്‍റെ ഇടപെടലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

28കാരനായ പുരോഹിത് ദേവ്കൃഷ്ണ ഏപ്രില്‍ ഏഴിനാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധത്തില്‍ നിന്നും മുറിവേറ്റാണ് ദേവകൃഷ്ണയുടെ മരണം.

ദേവ്കൃഷ്ണയുടെ ഭാര്യ പ്രിയങ്കയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പോലീസിനെ സംശയത്തിലാക്കിയത്. പിന്നീട് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചരുൾ അഴിഞ്ഞത്. മൂന്നര ലക്ഷത്തോളം രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വീട്ടില്‍ നിന്നും മോഷണം പോയെന്നും മോഷ്ടാക്കളുടെ ആക്രമണത്തിലാണ് ദേവ്കൃഷ്ണ കൊലപ്പെട്ടതെന്നുമായിരുന്നു പ്രിയങ്കയുടെ ആദ്യമൊഴി.

പ്രിയങ്കയുടെയും ദേവ്കൃഷ്ണയുടെ ദാമ്പത്യജീവിതത്തില്‍ ഏറെക്കാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. 25കാരിയായ പ്രിയങ്ക എപ്പോഴും കറുത്തിരിക്കുന്നുവെന്ന പേരില്‍ ദേവ്കൃഷ്ണയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നും കറുത്തിരിക്കുന്നതിനാല്‍ നീ എന്നെ അര്‍ഹിക്കുന്നില്ല, നിന്നെക്കാള്‍ മികച്ചതാണ് താന്‍ അര്‍ഹിക്കുന്നതെന്ന് പറഞ്ഞ് അപമാനിക്കുമായിരുന്നെന്നും യുവാവിന്‍റെ സഹോദരി പറയുന്നു.

രാജ്ഘട്ട് സ്വദേശിയായ കമലേഷ് പുരോഹിത് എന്ന 32കാരനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വിവാഹേതര ബന്ധത്തിന് തടസമായി നിന്ന ദേവ്കൃഷ്ണയെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. 50,000രൂപ അഡ്വാൻസും നൽകി. സംഭവദിവസം വീട്ടിലെ കതക് മനപൂര്‍വം യുവതി തുറന്നിട്ടു.

വാടക കൊലയാളിയായ സുരേന്ദര്‍ ഇതുവഴി അകത്ത് കടന്നാണ് കൃത്യം നിര്‍വഹിച്ചത്. മോഷണമാണെന്ന് വരുത്തി തീര്‍ക്കാന്‍ മുറിമുഴുവന്‍ കൊലപാതകി അലങ്കോലമാക്കുകയും ചെയ്തു. ആഭരണങ്ങള്‍ അടക്കം നഷ്ടമായി എന്നായിരുന്നു പ്രിയങ്കയുടെ മൊഴി.

എന്നാല്‍ ഇവ വീട്ടില്‍ നിന്ന് തന്നെ പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഡാറ്റയും മറ്റ് തെളിവുകളുമെല്ലാം പ്രിയങ്കയ്ക്ക് എതിരായതോടെ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. പിന്നാലെ കാമുകനും അഴിക്കുള്ളിലായി. അതേസമയം സുരേന്ദര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

National

കാമുകനൊപ്പം ജീവിക്കാൻ ആറു വയസുകാരൻ മകനെ കൊലപ്പെത്തി യുവതി

പൂനെ: ആറു വയസുള്ള മകനെ കൊലപ്പെത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന ബാസിരൻ മെഹബൂബ് ഷെയ്ക്ക് (27) ആണ് കാമുകനൊപ്പം ജീവിക്കാൻ മകനെ കൊലപ്പെത്തിയത്. കാമുകനുമായി ചേർന്ന് ബക്കറ്റിൽ മുക്കിയാണ് കുട്ടിയെ കൊന്നത്. പിന്നീട് മരണം ഉറപ്പിക്കാനായി കുട്ടിയെ നിലത്തടിക്കുകയും ചെയ്തു.

ഏപ്രിൽ നാലിന് രാത്രി 11.30 ഓടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയേയും കാമുകനായ റാം വിനായക് കജേവാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീർക്കാൻ അമ്മയും കാമുകനും ശ്രമിച്ചെന്ന് പോലീസ് പഞ്ഞു.

ഭർത്താവായ മഹ്ബൂബിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി. മഹ്ബൂബിനും യുവതിക്കും മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരിൽ രണ്ടുപേർ പിതാവിനൊപ്പം ആറ് വയസുകാരൻ ആവേസ് അമ്മയുടെ സംരക്ഷണയിലുമായിരുന്നു. ഇതിനിടെയിലാണ് യുവതി റാം വിനായകുമായി അടുപ്പത്തിലാകുന്നത്. മകൻ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് യുവതി കാമുകൊപ്പം ചേർന്ന് കൊലപാതകം നടത്തിയത്.

രാവിലെ ബാസിരൻ മകന്‍റെ മൃതദേഹം കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. ഹൃദായാഘാതം മൂലം കുട്ടി മരിച്ചെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. ആദ്യം യുവതി പറഞ്ഞത് വിശ്വസിച്ച കുടുംബം കുട്ടിയെ സംസ്കരിക്കാനായി തയാറെടുത്തു. എന്നാൽ മൃതദേഹം കുളിപ്പിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ മ‍ദനമേറ്റ പാടുകൾ കണ്ട് സംശയം തോന്നിയ കുടുംബം വിവരം പോലീസിനെ അറിയിച്ചു.

പോസ്റ്റുമോർട്ടത്തിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. തുട‍ർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള കാമുകനായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

National

ആസിഡ് ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; മാതാവ് ഗുരുതരാവസ്ഥയിൽ

ലക്നോ: ഉത്തർപ്രദേശിലെ കുശിനഗറിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ കാജൽ (23) എന്ന യുവതി മരിച്ചു, മാതാവ് ലീലാവതി ദേവി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടിലെ മേൽക്കുര വഴി വീടിനുള്ളൽ കയറിയ അജ്ഞാതനായ ഒരാൾ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരുടെയും മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ലീലാവതിയുടെ ഭർത്താവ് പ്രഭുനാഥ് യാദവ് ഓടിയെത്തിയപ്പോഴെയ്ക്കും പ്രതി രക്ഷപ്പെട്ടു.

ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലായിരിക്കെ കാജൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലീലാവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

ഒരു കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു കുട്ടിയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എതിർ ദിശയിൽ നിന്ന് വന്ന കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Kerala

മദ്യപാനത്തിനിടെ വാക്കുതർക്കം, അയൽവാസിയുടെ മർദനമേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു

ചേർപ്പ്: മദ്യപാനത്തിനിടെ സുഹൃത്തിന്‍റെ മർദനമേറ്റു പ്രവാസിയായ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെങ്ങിണിശേരി സെന്‍ററിനുസമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജ് (52)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജുവിന്‍റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിന്‍റോ ഫ്രാൻസിസി(42)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജു ജോർജിന്‍റെ വെങ്ങിണിശേരിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു രാജു. കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽനിന്നു വീട്ടിലെത്തിയത്. രണ്ടാഴ്ചത്തെ അവധികഴിഞ്ഞു തിരിച്ചുപോകാനിരിക്കെയാണ് സംഭവം.

രാജുവിന്‍റെ വീടിനുപിറകിൽ ക്ലോക്ക് നിർമാണത്തിനായുള്ള ഔട്ട്ഹൗസ് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് കൊലപാതകം നടന്നത്. രാജുവും പ്രിന്‍റോയും മറ്റു നാലു സുഹൃത്തുക്കളും ഒന്നിച്ചു മദ്യപിക്കുകയായിരുന്നു. പുലർച്ചെ രണ്ടിനുമുന്പായി നാലു സുഹൃത്തുക്കൾ മടങ്ങിപ്പോയി. പിന്നീട് മദ്യലഹരിയിൽ രാജുവും പ്രിന്‍റോയും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു.

‌മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ചേർപ്പ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് രാജുവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലേക്കു കൊണ്ടുപോയി. ആക്രമണത്തിൽ നിലത്തുവീണ രാജുവിന്‍റെ ശരീരത്തിൽ മർദനത്തിന്‍റെ അടയാളങ്ങളൊന്നും കാണപ്പെട്ടിട്ടില്ല. ശബ്ദംകേട്ട് എത്തിയ രാജുവിന്‍റെ ഭാര്യയെയും പ്രതി ആക്രമിച്ചതായി പറയുന്നു.

പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് പറഞ്ഞു. പ്രിന്‍റോ ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരത്തിന്‍റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരികൂടിയായിരുന്നു രാജു. ചേർപ്പ് പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

National

വിവാഹ സംഘം സഞ്ചരിച്ച ബസിലേക്ക് കൊയ്ത്തുയന്ത്രം കയറ്റിയ വാഹനം ഇടിച്ചുകയറി രണ്ട് മരണം

ലക്നോ: ഉത്തർപ്രദേശിലെ ബുദാവുനിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിലേക്ക് കൊയ്ത്തുയന്ത്രം കയറ്റിയ വാഹനം ഇടിച്ച് കയറി രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. സജീത് (25), ഫർഹാൻ (12) എന്നിവരാണ് മരിച്ചത്. ബുദാവുൻ-ഡൽഹി റോഡിൽ ഞായറാഴ്ച രാത്രിയിലാണ് അപകടം നടന്നത്.

ഉസാഹൈതിൽ നിന്നും മുജരിയായിലെ കോൽഹയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയവരായിരുന്നു ബസിലുണ്ടായിരുന്നത്. അമിതവേഗത്തിൽ വന്ന വാഹനം ബസിന്‍റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ റോഡിലേയ്ക്ക് തെറിച്ചുവീണു. സജീതും ഫർഹാനും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും നില ഗുരുതരമായി തുടരുകയാണ്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം പുനഃസ്ഥാപിക്കാനായി രാത്രിയിൽ തന്നെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തതായി പോലീസ് പറഞ്ഞു.

National

പുള്ളിപ്പുലിയുടെ ആക്രമണം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി പൊഖ്ര പ്രദേശത്തെ ഭട്കോട്ട് ഗ്രാമത്തിലാണ് സംഭവം.

ദൃഷ്ടി റാവത്ത് എന്ന കുട്ടിയാണ് മരിച്ചത്. വീട്ടിൽ സഹോദരിക്കും മുത്തശിക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇവിടേക്കെത്തിയ പുള്ളിപ്പുലി കുട്ടിയെ കടിച്ചുവലിച്ച് കാട്ടിലേക്ക് പോവുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ തിരച്ചിൽ നടത്തി. തുടർന്ന് വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്ന് കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പോലീസും വനംവകുപ്പ് സംഘങ്ങളും സ്ഥലത്തെത്തി. എന്നാൽ പ്രകോപിതരായ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം നീക്കം ചെയ്യാൻ അനുവദിച്ചില്ല.

വെള്ളിയാഴ്ച രാവിലെ ചൗബട്ടഖൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രേഖ ആര്യയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മഹാതിം യാദവും ഗ്രാമത്തിലെത്തി. ഗ്രാമവാസികളുമായി സംസാരിക്കുകയും തുടർന്ന് വീടിനടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറുകയും ചെയ്തു.

പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച മഹാതിം യാദവ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് സമഗ്രമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Latest News

Corehub Up