x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിതാവുമായി വാക്കുതർക്കം, നാല് വയസുകാരനെ കാലിൽ പിടിച്ച് നിലത്തടിച്ചു; പ്രതി പിടിയിൽ


Published: April 1, 2026 03:11 AM IST | Updated: April 1, 2026 03:11 AM IST

മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ നാല് വയസുകാരനെ അതിക്രൂരമായി മർദിച്ച പ്രതി പിടിയിൽ. വസായ് സ്വദേശി സന്ദീപ് പന്തുറംഗ് പവാർ ആണ് പിടിയിലായത്. പ്രതിയെ തടയാനെത്തിയ കുട്ടിയുടെ മുത്തശിയെയും ഇയാൾ ഉപദ്രവിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി വസായിലെ അനുപം ഖർ കോംപ്ലക്സിന് സമീപമാണ് സംഭവം. പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവും തമ്മിൽ മുൻപ് ചെറിയൊരു വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള പകയാണ് നാല് വയസുകാരനെ മർദിക്കുന്നതിലേക്ക് നയിച്ചത്.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു നാല് വയസുകാരൻ വിഗ്നേഷ്. ഓട്ടോയിൽ ഇരിക്കുന്ന കുട്ടിയെ കണ്ടതും പ്രകോപിതനായ സന്ദീപ് ഓടിയെത്തി കുട്ടിയുടെ കാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി.

കാലിൽ പിടിച്ച് കുട്ടിയെ ഉയർത്തി തല നിലത്തടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഇരുമ്പ് കമ്പിയിലേക്കും കുട്ടിയുടെ തല ഇടിപ്പിച്ചു. അതിനുശേഷം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശിയെയും പ്രതി ആക്രമിച്ചു.

ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

 

Tags : maharashtra mumbai crime news arrest

Recent News

Corehub Up