x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാർഗെയുടെ പരാമർശം കോൺഗ്രസിന്‍റെ തകർച്ചയുടെ സൂചന; കടുത്ത വിമർശനവുമായി നിതിൻ നബിൻ


Published: April 23, 2026 05:48 PM IST | Updated: April 23, 2026 05:48 PM IST

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സമീപകാല പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും തമിഴ്‌നാടിന്‍റെ പാർട്ടി ചുമതലയുള്ള നേതാവുമായ നിതിൻ നബിൻ. ഖാർഗെയുടെ വാക്കുകൾ കോൺഗ്രസിന്‍റെ ഇടുങ്ങിയ ചിന്താഗതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേരിടാൻ പോകുന്ന പരാജയ ഭീതിയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കളുടെ സംസാരമെന്നും ഗുജറാത്തികളേയും മറ്റും ലക്ഷ്യം വെച്ചുള്ള പരാമർശങ്ങൾ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും നിതിൻ നബിൻ പറഞ്ഞു. ബിജെപിയുടെയും എൻഡിഎ സഖ്യത്തിന്‍റെയും ജനപ്രീതിയിൽ കോൺഗ്രസ് വിറളി പൂണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി കൈവരിക്കുന്ന മുന്നേറ്റം അവരെ സമ്മർദത്തിലാക്കുന്നു.

ഒരു മുതിർന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തരംതാഴ്ന്ന വിമർശനങ്ങളാണ് ഖാർഗെയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് രാജ്യത്തിന്‍റെ വികസനത്തിന് തടസമാണെന്നും ജനങ്ങൾ അവർക്ക് വോട്ടിലൂടെ മറുപടി നൽകുമെന്നും നിതിൻ നബിൻ കൂട്ടിച്ചേർത്തു.

Tags : Nitin Nabin Congress Latest News

Recent News

Corehub Up