x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂടംകുളം ആണവനിലയം: സുരക്ഷ സുരക്ഷിതം


Published: July 17, 2026 04:44 AM IST | Updated: July 17, 2026 04:56 AM IST

കൂടംകുളം ആണവനിലയം

ന്യൂഡൽഹി: കൂടംകുളം ആണവനിലയത്തിന്‍റെ തന്ത്രപ്രധാന രേഖകൾ ഡാർക് വെബിൽ ചോർന്നെന്ന റിപ്പോർട്ട് നിഷേധിച്ച് ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ‌പി‌സി‌ഐ‌എൽ). ആണവനിലയത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിവരച്ചോർച്ചയുണ്ടായിട്ടില്ലെന്ന് എൻ‌പി‌സി‌ഐ‌എൽ പ്രസ്താവനയിൽ പറഞ്ഞു.

ആണവനിലയവുമായി ബന്ധപ്പെട്ട 19,000-ത്തിലധികം ഫയലുകൾ റാൻസംവെയർ ഗ്രൂപ്പായ വേൾഡ് ലീക്‌സ് ചോർത്തി പ്രസിദ്ധീകരിച്ചന്ന റോയിട്ടേഴ്സ് വാർത്തയ്ക്കു പിന്നാലെയാണ് എൻ‌പി‌സി‌ഐ‌എലിന്‍റെ വിശദീകരണം.

ആണവനിലയത്തിന്‍റെ അനുബന്ധ സൗകര്യങ്ങളുടെ കരാറുള്ള റിലയൻസിൽനിന്നു മാത്രമാണ് ഡാറ്റ ചോർന്നത്. ആണവനിലയത്തിന്‍റെ പ്രധാന വിവരങ്ങൾ സുരക്ഷിതമാണെന്നും എൻ‌പി‌സി‌ഐ‌എൽ അറിയിച്ചു. റിലയൻസ് ഉപയോഗിക്കുന്ന തേർഡ്-പാർട്ടി ക്ലൗഡ് പ്രൊവൈഡറായ യോട്ട ഹോസ്റ്റ് ചെയ്ത സെർവറിൽനിന്നാണ് ചോർച്ച ഉണ്ടായതെന്നാണ് കരുതുന്നതെന്നും എൻ‌പി‌സി‌ഐ‌എൽ പറഞ്ഞു.

Tags : Koodamkulam Nuclear Power Plant:

Recent News

Corehub Up