ന്യൂഡൽഹി: മാര്‍ച്ച് അഞ്ചിന് മുന്‍പ് കപ്പലുകളില്‍ കയറ്റിയതും ഇന്ത്യന്‍ കമ്പനികള്‍ വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതുമായ എണ്ണയ്ക്കാണ് അമേരിക്കന്‍ ഭരണകൂടം പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം വന്നതോടെ സിംഗപ്പൂരിലേക്കും ചൈനയിലേക്കും പോയ്ക്കൊണ്ടിരുന്ന പല എണ്ണക്കപ്പലുകളും പാതിവഴിയില്‍ ദിശമാറി ഇന്ത്യയിലേക്ക് തിരിച്ചു.
റഷ്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍നിന്ന് യുറല്‍സ് എണ്ണയുമായി സിംഗപ്പൂരിലേക്ക് പോയിരുന്ന ‘മൈലോ', ‘സാറ' എന്നീ കപ്പലുകള്‍ ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍നിന്ന് ചൈനയിലേക്ക് പോയിരുന്ന ‘ഒയാസിസ്', ‘നോബിള്‍ വാക്കര്‍' എന്നീ കപ്പലുകളും ദിശമാറി ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 2022ല്‍ ഉക്രെയ്ന് യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിത്തുടങ്ങിയത്.