അയോധ്യയിലെ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തത്കാലം ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിലവിൽ പന്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കോർട്ടിലാണെന്നും, അന്വേഷണ സംഘം അവരുടെ ജോലി തൃപ്തികരമായി ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അന്വേഷണം കൃത്യമായ നിഗമനത്തിലേക്ക് എത്തിക്കേണ്ടത് എസ്ഐടിയുടെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദേശങ്ങളോ സംശയങ്ങളോ ഉള്ളവർക്ക് അത് സോളിസിറ്റർ ജനറലിന്റെ ഓഫീസിനെ അറിയിക്കാമെന്നും അറിയിച്ചു.
സോളിസിറ്റർ ജനറലിന്റെ ഓഫീസ് ഈ നിർദേശങ്ങൾ പരിശോധിച്ച് അന്വേഷണ സംഘത്തിന് കൈമാറും. നിലവിലെ അന്വേഷണം തൃപ്തികരമായി തുടരുന്നിടത്തോളം ഇടപെടില്ലെന്നും, എന്നാൽ ആവശ്യമായി വന്നാൽ ഭാവിയിൽ ഇടപെടാൻ മടിക്കില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
Tags : SupremeCourt SIT LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash