x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഒന്നുമുതൽ


Published: November 29, 2025 03:50 AM IST | Updated: November 29, 2025 03:50 AM IST

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കെ വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണവും (എസ്ഐആർ) രാജ്യതലസ്ഥാനത്തെ പുകപ്പുരയാക്കി മാറ്റിയ വായുമലിനീകരണവും സുരക്ഷാ വീഴ്ചകളും ചർച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം.

ബിഹാർ തെരഞ്ഞെടുപ്പിനു ശേഷമുള്ള എസ്ഐആറിന്‍റെ രണ്ടാം ഘട്ടം വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കവെ വിവിധ ബൂത്ത് ലെവൽ ഓഫീസർമാരുടെ ആത്മഹത്യകളും വോട്ടർപട്ടികയിലെ വെട്ടിനിരത്തലുകളും സഭയിൽ ചർച്ചയാക്കാൻ പ്രതിപക്ഷം ആവശ്യപ്പെടും.

എസ്ഐആറിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്രം കഴിഞ്ഞ സമ്മേളനത്തിലും നിരസിച്ചതിനാൽ വോട്ടർപട്ടിക പരിഷ്കരണമെന്നത് പതിവുനടപടിയാണെന്നും ഭരണഘടനാപരമായി നിർബന്ധിത പ്രക്രിയയാണെന്നും അതിനാൽ പാർലമെന്‍റിന്‍റെ പരിശോധനയ്ക്കു വിധേയമല്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം ഇത്തവണയും ആവശ്യം നിരാകരിക്കാനാണു സാധ്യത. എന്നാൽ "വോട്ട് കൊള്ള’യുടെ ഭാഗമെന്നു പ്രതിപക്ഷം ആരോപിക്കുന്ന എസ്ഐആറിനെതിരേ പാർലമെന്‍റിനു പുറത്തെങ്കിലും ഇന്ത്യാ സഖ്യം പ്രതിഷേധിക്കും. നാളെയും തിങ്കളാഴ്ചയും നടക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗങ്ങളിലായിരിക്കും പ്രതിഷേധത്തിന്‍റെ രൂപങ്ങളിൽ ചർച്ചയുണ്ടാകുക.

ചെങ്കോട്ട സ്ഫോടനത്തിനുശേഷം നടക്കുന്ന ആദ്യ പാർലമെന്‍റ് സമ്മേളനത്തിൽ ആഭ്യന്തരമന്ത്രാലയത്തിനു സംഭവിച്ച സുരക്ഷാവീഴ്ചകളും ഭരണപക്ഷത്തെ കടന്നാക്രമിക്കാൻ പ്രതിപക്ഷം ആയുധമാക്കും. ചെങ്കോട്ട സ്ഫോടനത്തെ പ്രധാനമായും അമിത് ഷാ കൈകാര്യം ചെയ്യുന്ന ആഭ്യന്തരമന്ത്രാലയത്തിന്‍റെ വീഴ്ചയായി വ്യാഖ്യാനിക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം മാസങ്ങൾക്കകം രാജ്യതലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്തുണ്ടായ ആക്രമണത്തിൽ വ്യക്തത വരുത്താനും പ്രതിപക്ഷം കേന്ദ്രത്തോട് ആവശ്യപ്പെടും.

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചുവെന്ന് 60 തവണയിലേറെയായി അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഉപയോഗിച്ചും പ്രതിപക്ഷം കേന്ദ്രത്തെ കടന്നാക്രമിച്ചേക്കാം.

ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം പിഴത്തീരുവയിൽ തീരുമാനമാകാത്തതും പ്രതിപക്ഷം പാർലമെന്‍റിൽ പ്രയോഗിക്കാൻ കൈയിൽ കരുതിയിരിക്കുന്ന കാർഡുകളാണ്. ഇതിനോടൊപ്പം കേന്ദ്രം കഴിഞ്ഞദിവസം പ്രാബല്യത്തിൽ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകളും ഗ്യാസ് ചേംബറായി മാറിയ രാജ്യതലസ്ഥാനത്തിന്‍റെ വിഷമയമായ അന്തരീക്ഷവും രാജ്യത്തെ തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും പാർലമെന്‍റിൽ ചർച്ചാവിഷയങ്ങളാകും.

അതിനിടെ, ദേശീയഗീതമായ "വന്ദേ മാതര'ത്തിന്‍റെ 150-ാം വാർഷികത്തിന്‍റെ ഭാഗമായി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ചർച്ച നടത്താൻ കേന്ദ്രം തയാറെടുക്കുന്നുണ്ട്. ഗീതത്തിന്‍റെ ചില ഭാഗങ്ങൾ നീക്കിയത് ഇപ്പോൾത്തന്നെ രാഷ്‌ട്രീയവിവാദമായി നിലനിൽക്കെ സഭയിൽ ഗീതം വീണ്ടും ചർച്ചയാക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്.

Tags : Parliament winter session

Recent News

Corehub Up