x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീറോമലങ്കര സഭാനേതൃത്വവും പ്രതിനിധിസംഘവുമായി വത്തിക്കാനിൽ മാർപാപ്പ കൂടിക്കാഴ്ച നടത്തി

ജെജി മാന്നാർ
Published: June 16, 2026 10:10 AM IST | Updated: June 16, 2026 10:18 AM IST

റോം: സീറോമലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ. സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ, ജൂൺ 13ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ, സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു.

തുടർന്ന്, ജൂൺ 15ന്, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്തു. പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ജൂൺ 15ന്, ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും സഭയുടെ പാരമ്പര്യത്തെയും ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.

സന്ദേശത്തിന്‍റെ ആരംഭത്തിൽ, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67-ാം പിറന്നാൾ ആഘോഷിക്കുന്ന സഭ തലവന് മാർപാപ്പ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്‍റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്‍റെ ആശംസകളും മാർപാപ്പ നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോമലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും മാർപാപ്പ ആശംസകൾ അർപ്പിച്ചു.

1932 ജൂൺ 11ന് പതിനൊന്നാം പീയൂസ് മാർപാപ്പ, സീറോമലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച "ക്രിസ്തോ പാസ്‌തോറും' എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ എടുത്തുപറഞ്ഞു. അതിനാൽ പത്രോസിന്‍റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച, ധന്യൻ മാർ ഇവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ആദ്യത്തെ സീറോമലങ്കര മെത്രാപ്പോലീത്ത, യേശുവിന്‍റെ തിരുഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട്, പരിശുദ്ധാത്മാവിനാൽ ദൈവജനത്തെ നയിക്കുവാൻ സ്വയം സമർപ്പിച്ച ഒരു വ്യക്തിയായിരുന്നുവെന്നു, "ഒരു ഏകീകൃത സഭയ്ക്കുവേണ്ടിയുള്ള വലിയ ആഗ്രഹം, ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും അടയാളം, അത് ഒരു അനുരഞ്ജന ലോകത്തിന്‍റെ പുളിപ്പായി മാറുന്നു' എന്ന തന്‍റെ പത്രോസിനടുത്ത ശുശ്രൂഷയുടെ തുടക്കത്തിൽ പറഞ്ഞ വാക്കുകളോട് ചേർത്ത് പാപ്പാ വിശദീകരിച്ചു.

ഒരു യുവ പുരോഹിതനായിരിക്കെ, മാർ ഇവാനിയോസ്, കേരളത്തിലെ തന്‍റെ ക്രിസ്ത്യൻ സമൂഹത്തിന്‍റെ അതിർത്തികൾക്കപ്പുറത്തേക്ക് ദർശനം ഉയർത്തിയ ഒരു വ്യക്തിയായിരുന്നുവെന്നു മാർപാപ്പ എടുത്തു പറഞ്ഞു.

തോമാശ്ലീഹാ, തന്‍റെ പ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ഇന്ത്യയിൽ പാകിയ നല്ല വിത്തിന്‍റെ ചലനാത്മകത വീണ്ടെടുക്കേണ്ടതിന്‍റെ ആവശ്യകത മാർ ഇവാനിയോസ് തിരിച്ചറിഞ്ഞുവെന്നും പ്രേഷിതദൗത്യം, വാക്കുകൾ കൊണ്ടല്ല, മറിച്ച് പുണ്യപൂർണമായ ജീവിതത്തിലൂടെയും യഥാർഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂർത്തീകരിക്കേണ്ടതെന്നു മനസിലാക്കിയെന്നും പറഞ്ഞ മാർപാപ്പ, ഈ ചൈതന്യം, സീറോമലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊർജ്ജത്തിന്‍റെയും, അപ്പസ്തോലിക ജീവകാരുണ്യത്തിന്‍റെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുവെന്നും ചൂണ്ടിക്കാട്ടി.

സാമൂഹിക നീതി, വിദ്യാഭ്യാസം, സമഗ്ര മാനവ വികസനം എന്നിവ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് നൽകുവാനുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്ണതയും മാർപാപ്പ അടിവരയിട്ടു പറഞ്ഞു. 1934 ലെ സുവിശേഷവത്കരണ ശ്രമത്തിന്‍റെ ഫലമായി തുടക്കത്തിൽ തമിഴ്നാട്ടിൽ സീറോമലങ്കര സഭ വളരുവാൻ ആരംഭിച്ചതും മാർപാപ്പ എടുത്തുപറഞ്ഞു.

തുടർന്ന്, സഭയുടെ ഹയരാർക്കിയുടെയും, ഡിഎം സഭയുടെയും, പ്രതിബദ്ധതയും പാപ്പാ ചൂണ്ടിക്കാണിച്ചു. ഖഡ്കിയിലെ വിശുദ്ധ എഫ്രെം, ഗുഡ്ഗാവിലെ വിശുദ്ധ ജോൺ ക്രിസോസ്റ്റം എന്നീ രൂപതകളിലും സമാനമായ ഒരു പ്രതിബദ്ധത പുലർത്തുവാനും മാർപാപ്പ വിവിധ സന്യാസ സഭകളെയും സിനഡിനെയും ക്ഷണിച്ചു.

അതേ സമയം, പൗരസ്ത്യ സഭകളുടെ വിലമതിക്കാനാവാത്ത നിധികൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തിരമായി യോജിച്ച പ്രതിബദ്ധതയ്ക്കും മാർപാപ്പാ ഏവരെയും ക്ഷണിച്ചു.

വടക്കേ അമേരിക്കയിൽ നിരവധി സീറോമലങ്കര വിശ്വാസികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ അമേരിക്കയിലെ സീറോമലങ്കര വിശ്വാസികൾക്കായി ഒരു അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിച്ചതും തുടർന്ന്, ഫ്രാൻസിസ് മാർപാപ്പ അതിനെ ഒരു രൂപത പദവിയിലേക്ക് ഉയർത്തിയതും മാർപാപ്പ എടുത്തുപറഞ്ഞു.

സമാനമായ ഉദ്ദേശ്യങ്ങളോടെയാണ്, യൂറോപ്പിലുടനീളമുള്ള സീറോമലങ്കര കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്റേറ്ററായി കുര്യാക്കോസ് മാർ ഒസ്തതിയോസിനെ താൻ നിയമിച്ചതെന്നും മാർപാപ്പ ചൂണ്ടക്കാട്ടി. വിശ്വാസികളുടെ ആത്മീയ നന്മയ്ക്കായി പ്രാദേശിക മെത്രാന്മാർക്കും പരിശുദ്ധ സിംഹാസനത്തിനും നിർദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ അജപാലന പരിചരണത്തിന്‍റെ നിലവിലെ അവസ്ഥ മനസിലാക്കുവാനാണ് ഈ നിയമനം നടത്തിയത്.

ഇക്കാര്യത്തിൽ, ലാറ്റിൻ മെത്രാന്മാർക്ക്, പൗരസ്ത്യ പാരമ്പര്യത്തിൽ ഉള്ള സമൂഹങ്ങളെ മൂർത്തമായ പിന്തുണയ്ക്കുവാൻ സാധിക്കുന്ന, തത്ത്വങ്ങൾ, മാനദണ്ഡങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ മനസിലാക്കുവാനും, തന്നെ അറിയിക്കുവാനും, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മാർപാപ്പ പറഞ്ഞു.

അതുവഴി സീറോമലങ്കര വിശ്വാസികളുടെ ഭാവി തലമുറ അവരുടെ തനതായ പാരമ്പര്യങ്ങൾക്കനുസരണം ജീവിക്കുന്നത് വഴിയായി, കർത്താവായ യേശുവുമായുള്ള സൗഹൃദം കൂടുതൽ ആഴത്തിലാക്കുകയും അങ്ങനെ കത്തോലിക്കാ സഭയ്ക്ക് മുതൽക്കൂട്ടായി മാറുകയും ചെയ്യുമെന്ന് മാർപാപ്പ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

ഭാരതത്തിൽ, വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന സഭയിൽ, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ, അതിനാൽ ഭവനങ്ങളിലും ഹൃദയങ്ങളിലും പ്രത്യേകമായി, യുവാക്കളിൽ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്നു താൻ പ്രാർഥിക്കുന്നുവെന്നും അടിവരയിട്ടു. തന്‍റെ അപ്പസ്തോലിക ആശീർവാദവും മാർപാപ്പ പ്രത്യേകമായി നൽകി.

Tags : europe - uk convention nri news

Recent News

Corehub Up