x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളത്തിന് ഫൊക്കാന വേദിയൊരുക്കുന്നു; രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിക്കും

സാജ് കാവിന്‍റെ അരികത്ത്
Published: June 6, 2026 05:58 PM IST | Updated: June 6, 2026 05:58 PM IST

പെൻസിൽവേനിയ: അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്‍റർനാഷണൽ കൺവെൻഷൻ 2026 ലോക റിക്കാർഡിന്‍റെ ഭാഗമാകുന്ന ഒരു അപൂർവ കലാപ്രയത്നത്തിന് വേദിയാകുന്നു.

ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന മഹാസമ്മേളനത്തിനിടെയാണ് ഗിന്നസ് ലോക റിക്കാർഡിനായുള്ള ചെണ്ടപ്പഞ്ചാരിമേളം അരങ്ങേറുന്നത്.

ഓഗസ്റ്റ് എ‌ട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് (ഇഎസ്‌ടി) നടക്കുന്ന ഈ ചരിത്രപരമായ പരിപാടിക്ക് നേതൃത്വം നൽകുന്നത് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കലാമണ്ഡലം ശിവദാസൻ ആശാനുമാണ്.

മലയാളികളുടെ പാരമ്പര്യ കലാരൂപമായ ചെണ്ടയുടെ താളം അമേരിക്കൻ മണ്ണിൽ മുഴങ്ങുമ്പോൾ അത് ഒരു ലോക റിക്കാർഡ് ശ്രമം മാത്രമല്ല, മലയാളി സംസ്കാരത്തിന്‍റെ ആഘോഷം കൂടിയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

ഭാഷ, ദേശം, മതം തുടങ്ങിയ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി മനുഷ്യരെ ഒരേ സ്പന്ദനത്തിൽ ബന്ധിപ്പിക്കുന്ന കലാരൂപമാണ് ചെണ്ടയെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഈ ഗിന്നസ് ശ്രമം ഒരു റിക്കാർഡ് നേട്ടമെന്നതിലുപരി ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായിരിക്കും.

പങ്കെടുക്കുന്നവർക്ക് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ വാദ്യാനുഭവം നേടാനും കലാമണ്ഡലം ശിവദാസൻ ആശാന്‍റെ മാർഗനിർദേശത്തിൽ പരിശീലനം ലഭിക്കാനും അവസരമുണ്ടാകും.

കൂടാതെ വടക്കേ അമേരിക്കയിലെ വിവിധ ചെണ്ട കലാകാരന്മാരുമായി ആശയവിനിമയം നടത്താനും ഒരേ ലക്ഷ്യത്തിനായി ഒന്നിക്കുന്ന കലാസമൂഹത്തിന്‍റെ ഭാഗമാകാനും സാധിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഫൊക്കാന പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

60 സ്ഥിരീകരിച്ച വോളണ്ടിയർ മണിക്കൂറുകൾ, സമ്പൂർണ ലജിസ്റ്റിക്കൽ പിന്തുണ, ഓഗസ്റ്റ് എട്ടിനുള്ള സൗജന്യ ഭക്ഷണം, ഫൈനൽ ബാങ്ക്വെറ്റിലേക്കുള്ള സൗജന്യ പ്രവേശനം എന്നിവയ്ക്കൊപ്പം മികച്ച മൂന്ന് ചെണ്ട സ്കൂളുകൾക്ക് വിവിഐപി അവാർഡുകളും നൽകും.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരള ഗവർണർ, ന്യൂജേഴ്സി ഗവർണർ, പദ്മശ്രീ യൂസഫ് അലി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

Tags : Fokana International Convention USA

Recent News

Corehub Up