x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊക്കാന കൺവൻഷൻ: രജിസ്ട്രേഷൻ പുനരാരംഭിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ
Published: March 26, 2026 02:32 PM IST | Updated: March 26, 2026 02:32 PM IST

ന്യൂയോർക്ക്: ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്.

എന്നാൽ വളരെ അധികം ആളുകൾ രജിസ്റ്റർ ചെയ്യുവാൻ പിന്നെയും തയാറായി വരുകയും അതുപോലെസ്പോൺസേഴ്‌സിന്‍റെ ഒരു നിരതന്നെ കൺവൻഷനെ സപ്പോർട്ട് ചെയ്യുവാൻ മുന്നോട്ട് വരുകയും ചെയ്തപ്പോൾ പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ റിസോർട്ടുമായി ബന്ധപ്പെടുകയും നൂറ് റൂമുകൾ കൂടി അധിക നിരക്കിൽ എടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

അമിതമായ രെജിസ്ട്രേഷൻ പ്രവാഹം കാരണം കൂടുതൽആയി അനുവദിച്ചു കിട്ടിയ റൂമുകളിൽ ഇനിയും കുറച്ചു റൂമുകൾ കൂടി മാത്രമേ അവശിഷിക്കുന്നുള്ളു അതുകൊണ്ട് "ഫസ്റ്റ് കം ഫസ്റ്റ് സെർവ്" എന്ന പോളിസിയിൽ ഇനിയും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.

ഫൊക്കാനാ ഇന്‍റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളോ ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവൻഷനാണ് സാക്ഷിയാകുവാൻ പോകുന്നത്.

ഇത്‌ ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാനയ്ക്ക് ഈ അതിശയ നേട്ടം കൈവരിക്കാൻ ആകുന്നത് എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്‍റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ഫാമിലികൾ തയാറെടുക്കുന്നുണ്ടെന്നതിന്‍റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയിട്ടും പിന്നെയും രജിസ്ട്രേഷന് വേണ്ടി സ്റ്റാൻബൈ നിൽക്കുന്നത്.

യുവജനോത്സവത്തിന്‍റെ ഗ്രാൻഡ് ഫിനാലെ, പ്രൗഢഗംഭീരമായ സിനി അവാർഡ് നൈറ്റ്, അവസ്മരണീയമാകുന്ന സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണാഭമാക്കാൻ ഒട്ടനവധി പരിപാടികളാണ് തയാറെടുക്കുന്നത്. വേൾഡ് ഗിന്നസിൽ വരെ ചേർക്കുവാൻ പോകുന്ന പല കലാരൂപങ്ങളും ഈ കൺവൻഷനിൽ സാക്ഷിയാകും.

4,500 ഡോളർ വാല്യൂഉള്ള രജിസ്ട്രേഷൻ ആണ് സിംഗിൾ രജിസ്ട്രേഷന് ഡോളർ 1600.00, രണ്ടുപേർക്ക് ഡോളർ1800.00 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്), ഡോളർ 2300.00 ഡോളറുമായ നിരക്കിൽ നൽകുന്നത്.

ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതിനോടൊപ്പം ഇത് പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw

Tags : Fokana International Convention USA NRI News

Recent News

Corehub Up