x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ: വനിതാ വിഭാഗത്തിൽ ഡാളസ് സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാർ

മാർട്ടിൻ വിലങ്ങോലിൽ
Published: May 29, 2026 12:21 PM IST | Updated: May 29, 2026 12:21 PM IST

ലൂയീസ്‌വിൽ (ഡാളസ്): നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കങ്ങളിലൊന്നായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്‍റിൽ വനിതാ വിഭാഗം കിരീടം ഡാളസ് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കി.

കാണികളെ ആവേശത്തിന്‍റെ മുൾമുനയിൽ നിർത്തിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഡാളസ് വനിതകൾ ചാമ്പ്യന്മാരായത്. വിട്ടുകൊടുക്കാതെ മികച്ച പോരാട്ടം കാഴ്ചവച്ച കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി.

മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും സമ്മർദഘട്ടങ്ങളെ അതിജീവിച്ച് മത്സരത്തിന്‍റെ നിർണായക നിമിഷങ്ങളിൽ കളി തങ്ങൾക്കനുകൂലമാക്കാൻ ഡാളസ് സ്‌ട്രൈക്കേഴ്‌സിന്‍റെ വനിതാ ടീമിന് സാധിച്ചു.

മിന്നൽ സ്മാഷുകളുമായി കോർട്ട് കീഴടക്കിയ ക്യാപ്റ്റൻ മിഷേൽ ഷമിന്‍റെ മികച്ച നീക്കങ്ങൾ ഡാളസ് സ്‌ട്രൈക്കേഴ്‌സിന് ഒടുവിൽ ഉജ്വല വിജയം സമ്മാനിച്ചു. ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്‍റിലെ "ബെസ്റ്റ് ഒഫൻസീവ് പ്ലെയർ' പുരസ്കാരത്തിന് മിഷേൽ അർഹയായി.

ടൂർണമെന്‍റിലുടനീളം ഡാളസ് ടീമിനായി മാന്ത്രിക പ്രകടനം പുറത്തെടുത്ത നീല, "മോസ്റ്റ് വാല്യുബിൾ പ്ലെയർ' ആയി തെരഞ്ഞെടുക്കപ്പെട്ടു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ഫൈനലിൽ തോറ്റെങ്കിലും ഡാളസിന്‍റെ ശക്തമായ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച് കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിന്‍റെ ജാസ്മിൻ "ബെസ്റ്റ് ഡിഫൻസീവ് പ്ലെയർ' പുരസ്കാരം സ്വന്തമാക്കി.

വോളിബോൾ കോർട്ടിലെ പരിചയസമ്പന്നരായ റോബിൻ ജോസഫ്, ജിമ്മി ജോസഫ് എന്നിവരായിരുന്നു ടീമിന്‍റെ കോച്ചുമാർ. കളിയിലുടനീളം ഇരുവരും നൽകിയ തന്ത്രപരമായ നിർദേശങ്ങളും കൃത്യമായ ആസൂത്രണവും ടീമിനെ കിരീട നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഫാ. ബിൻസ് ചേത്തലിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ വോളിബോളിലെ എക്കാലത്തെയും വലിയ ഇതിഹാസം ജിമ്മി ജോർജിന്‍റെ സ്മരണാർഥം ടെക്സസിലെ ഡാളസിൽ സംഘടിപ്പിച്ച ടൂർണമെന്‍റിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

കായിക മികവ് കൊണ്ടും സംഘാടക മികവ് കൊണ്ടും ഇത്തവണത്തെ വനിതാ വിഭാഗം മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. ഉജ്വല വിജയം കൈവരിച്ച ഡാളസ് സ്‌ട്രൈക്കേഴ്‌സ് ടീമിനെയും കഠിനമായ പോരാട്ടവീര്യം പുറത്തെടുത്ത കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിനെയും സംഘാടക സമിതിയും വോളിബോൾ പ്രേമികളും അഭിനന്ദിച്ചു.

Tags : Jimmy George Volleyball Tournament USA

Recent News

Corehub Up