x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇതൊരു ഇരുണ്ട കാലഘട്ടം'; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

പി.പി. ചെറിയാൻ
Published: March 2, 2026 03:26 PM IST | Updated: March 2, 2026 03:26 PM IST

സൗത്ത് കരോലിന: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്‍റ് ജോ ബൈഡൻ. സൗത്ത് കരോലിനയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപിന്‍റെ ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ബൈഡന്‍റെ ഈ കടന്നാക്രമണം. റിക്കാർഡ് ദൈർഘ്യമുള്ള ട്രംപിന്‍റെ "സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തെ "അദ്ദേഹം ഇപ്പോഴും സംസാരിക്കുകയാണോ?' എന്ന് ബൈഡൻ പരിഹസിച്ചു.

മിനസോടയിൽ ഐസിഇ ഉദ്യോഗസ്ഥരുടെ വെടിവയ്പിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്രംപ് മൗനം പാലിക്കുന്നതിനെ ബൈഡൻ വിമർശിച്ചു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം "ഇരുണ്ട ദിനങ്ങളാണെന്ന്' അദ്ദേഹം പറഞ്ഞു.

അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ട്രംപിന്‍റെ നടപടികൾക്കെതിരേ ജനരോഷം ഉയരുകയാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. താൻ അധികാരം ഒഴിഞ്ഞപ്പോൾ അതിർത്തി കടന്നുള്ള വരവ് ട്രംപിന്‍റെ ആദ്യ കാലഘട്ടത്തേക്കാൾ കുറവായിരുന്നുവെന്നും ബൈഡൻ അവകാശപ്പെട്ടു.

Tags : Joe Biden Donald Trump USA

Recent News

Corehub Up